Breaking News

മധ്യപ്രദേശില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ 20ലധികം സീറ്റില്‍ പിന്നില്‍ നില്‍ക്കവേ തോല്‍വി സമ്മതിച്ച്‌ മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ കമല്‍നാഥ്.

 


മധ്യപ്രദേശില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ 20ലധികം സീറ്റില്‍ പിന്നില്‍ നില്‍ക്കവേ തോല്‍വി സമ്മതിച്ച്‌ മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ കമല്‍നാഥ്. ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നതായി പ്രസ്താവിച്ച കമല്‍നാഥ് വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു.

ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും മാര്‍ച്ചില്‍ ബി.ജെ.പിയിലേക്ക് കൂടുമാറിയതോെടയാണ് കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണത്. ഭൂരിപക്ഷം തികക്കാന്‍ 28 സീറ്റിലും ജയം അനിവാര്യമായിരുന്നു കോണ്‍ഗ്രസിന്.

ഏറ്റവും അവസാനം പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 28ല്‍ 20 സീറ്റിലും ബി.ജെ.പിയാണ് മുന്നേറുന്നത്. ഏഴ് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയപ്രതീക്ഷ.

No comments