വ്യാജ വാർത്ത.
ന്യൂഡല്‍ഹി: രാജ്യത്ത് പഴയ നൂറിെന്റയും പത്തിെന്റയും അഞ്ചിെന്റയും നോട്ടുകള്‍ പിന്‍വലിച്ചേക്കാമെന്ന് ഒരു റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന് പിന്നാലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി വ്യാജ വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് യാതൊരു ഔദ്യോഗിക വിശദീകരണവും വരാതിരുന്നിട്ടും പലരും വാര്‍ത്ത കണ്ട് പരിഭ്രാന്തരാവുകയായിരുന്നു.
ഒരു ഹിന്ദി പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 100, 10, 5 എന്നീ നോട്ടുകള്‍ ഇൗ വര്‍ഷം മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ നിരോധിക്കുമെന്നാണ് നല്‍കിയത്. ആ റിപ്പോര്‍ട്ടിെന്റ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

No comments