Breaking News

ഗ്രൂപ്പുകള്‍ക്ക് അതീതമായി നയിക്കാന്‍ കഴിയും; കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാകണമെന്ന് രാഹുല്‍ ഗാന്ധി..!! ചൗഹാൻ കമ്മിറ്റിക്ക് മുന്നേ വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി എംപി..

 


തിരുവനന്തപുരം: ദേശീയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിര്‍ദേശിച്ചു. ഗ്രൂപ്പുകള്‍ക്ക് അതീതമായി നയിക്കാന്‍ സുധാകരന് കഴിയും. സോണിയ ഗാന്ധിയെ അദ്ദേഹം കാര്യങ്ങള്‍ ധരിപ്പിച്ചു. കെ സുധാകരനുമായി അദ്ദേഹം ആശയവിനിമയം നടത്തി.


അതേസമയം ഗ്രൂപ്പുകളുടെ സമ്മര്‍ദത്തില്‍ രാഹുലിന് അതൃപ്തിയുണ്ട്. മത്സരിക്കണമെന്ന നിര്‍ദേശം മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുസരിച്ചില്ലെന്നും രാഹുല്‍. കേരളത്തിലെ തോല്‍വിക്ക് കാരണം ഗ്രൂപ്പുകളാണെന്ന് അശോക് ചവാന്‍ സമിതിയെ രാഹുല്‍ ഗാന്ധി അറിയിച്ചു. ഗ്രൂപ്പുകളുടെ സമ്മര്‍ദം കെപിസിസി അധ്യക്ഷ പദവിയില്‍ ഉടലെടുത്തതോടെയാണ് രാഹുലിന്റെ ഇടപെടല്‍.


അതേസമയം തങ്ങളോട് മുല്ലപ്പള്ളി സഹകരിക്കുന്നില്ലെന്നും കമ്മിറ്റി അറിയിച്ചു.


കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. തന്‍റെ നിലപാട് സോണിയ ഗാന്ധിയെ കത്ത് മുഖേന നേരത്തേ അറിയിച്ചിട്ടുണ്ട്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെ കെയര്‍ടേക്കര്‍ അധ്യക്ഷനായി തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


സോണിയ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയിട്ടില്ല. ഇതു സംബന്ധിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. ഫലപ്രഖ്യാപനത്തിനു പിന്നാലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളെ കുറിച്ചും വളരെ കൃത്യമായി സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെന്ന ദുഃഖവും വേദനയും മനസിലുണ്ട്. അതുകൊണ്ട് പരാജയത്തിന്‍റെ പരിപൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഉത്തരവാദിത്തം ആരുടെയെങ്കിലും തലയില്‍വെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.


അശോക് ചവാന്‍ കമ്മിഷനെ ബഹിഷ്‌കരിച്ചു എന്ന വാര്‍ത്തയോടും മുല്ലപ്പള്ളി പ്രതികരിച്ചു. അശോക് ചവാനെയും ആ കമ്മിറ്റിയിലെ അംഗങ്ങളെയും വര്‍ഷങ്ങളായി അറിയാം. കമ്മിഷന്‍ മുന്‍പാകെ വന്ന് ഒരു പുതിയ കാര്യം പറയാനില്ലെന്ന് ചവാനെ അറിയിച്ചിരുന്നതായും മുല്ലപ്പള്ളി വ്യക്തമാക്കി.

No comments