കര്‍ണാടകയില്‍ നാളുകളെണ്ണി മുഖ്യമന്ത്രി യെദ്യൂരപ്പ..!! ജൂലൈ 26ന് പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം..!! അതിന് മുന്നേ രാജിവെച്ച് മനം രക്ഷിക്കാൻ നീക്കം..?? ഭരണം വീണാൽ..
ബംഗളൂരു: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുന്ന കര്‍ണാടകയില്‍ പുറത്തേക്ക് നാളുകളെണ്ണി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. സര്‍ക്കാര്‍ അധികാരമേറിയതിന്‍റെ രണ്ടാം വാര്‍ഷികമായ ജൂലൈ 26ന് ചേരുന്ന പാര്‍ട്ടി സാമാജികരുടെ യോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. ഉന്നത തല ചര്‍ച്ചകളുടെ ഭാഗമായി ന്യൂഡല്‍ഹിയിലെത്തിയ യെദ്യൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി പ്രസിഡന്‍റ് ജെ.പി നദ്ദ തുടങ്ങിയവരെ കണ്ടു മടങ്ങി.
പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത് ദേശീയ നേതൃത്വമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നും എന്നാല്‍, യെദ്യൂരപ്പയുടെ സമ്മതത്തോടെയാകുമെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
രാജിവാര്‍ത്ത നേരത്തെ യെദ്യൂരപ്പ തള്ളിയിരുന്നു. ''നേതാക്കള്‍ പാര്‍ട്ടി ശക്തിപ്പെടുത്തണമെന്നാണ് ആവശ്യെപ്പട്ടത്. പ്രധാനമന്ത്രി മോദിയും ഇന്നെല അതേ കാര്യം തന്നെ പറഞ്ഞു. ഞാന്‍ പിന്‍വാങ്ങില്ല. പാര്‍ട്ടിയെ അധികാരത്തില്‍ തിരികെയെത്തിക്കാന്‍ രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ ശ്രമിക്കും. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 25 സീറ്റ് നേടാന്‍ സഹായിക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞു''- അദ്ദേഹത്തിന്‍റെ വാക്കുകള്‍.
എന്നാല്‍, ഇതുപറഞ്ഞതിന് പിറകെയായിരുന്നു ബി.ജെ.പി നിയമസഭകക്ഷി യോഗം ജൂലൈ 26ന് വിളിച്ചത്. ഭരണത്തില്‍ കുടുംബം ഇടപെടുന്നതുള്‍പെടെ പ്രശ്നങ്ങളാണ് യെദ്യൂരപ്പക്കെതിരെ കടുത്ത പ്രതിഷേധത്തിനിടയാക്കിയത്.

No comments