Breaking News

മാധ്യമങ്ങളും പൊതുസമൂഹവും ഒപ്പം നിന്നില്ലായിരുന്നെങ്കില്‍ താന്‍ ഇതിനകം ജയിലിലാകുമായിരുന്നെന്ന് ഗൗരിനന്ദന.

 


ചടയമംഗലം: മാധ്യമങ്ങളും പൊതുസമൂഹവും ഒപ്പം നിന്നില്ലായിരുന്നെങ്കില്‍ താന്‍ ഇതിനകം ജയിലിലാകുമായിരുന്നെന്ന് ഗൗരിനന്ദന. ബാങ്കിനു മുന്നില്‍ ക്യൂ നിന്നവര്‍ക്ക് പെറ്റി നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കം നടക്കുമ്ബോള്‍ 'എന്താണ് പ്രശ്നം'എന്നു ചോദിച്ചതു മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്നു പറഞ്ഞ് ഗൗരിക്കും പെറ്റി ചുമത്തി നോട്ടീസ് നല്‍കി.

പ്രതിഷേധിച്ചപ്പോള്‍ ജാമ്യമില്ലാ വകുപ്പു ചുമത്തി ചടയമംഗലം പൊലീസ് കേസുമെടുത്തു. പൊലീസിെന്‍റ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വരെ ശക്തമായ പ്രതിഷേധം നിറഞ്ഞപ്പോള്‍ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തില്ലെന്നും ജാമ്യം ലഭിക്കുന്ന കേരള പൊലീസ് ആക്‌ട് 117(ഇ) പ്രകാരമാണ് കേസെടുക്കുന്നതെന്നും പൊലീസ് തിരുത്തി.

No comments