Breaking News

വമ്ബന്‍ പാര്‍ട്ടികള്‍ എസ്.പിയെ അവഗണിക്കുന്നു ; ചെറുപാര്‍ട്ടികളുമായി സഖ്യമെന്ന് മായാവതി

 


ന്യൂഡല്‍ഹി: 2022 ലെ യുപി തെരഞ്ഞെടുപ്പ് പശ്‌ചാത്തലത്തില്‍ സമാജ്വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ പ്രതികരണങ്ങളുമായി ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മായാവതി. സമാജ്വാദി പാര്‍ട്ടി നേതാവിനും അഖിലേഷ് യാദവിനും എതിരെയായിരുന്നു മായാവതിയുടെ രൂക്ഷ വിമര്‍ശനം


ചെറുരാഷ്ട്രീയ പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനക്കെതിരെ മായാവതി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ വലിയ പാര്‍ട്ടികളെല്ലാം എസ്.പിയോട് അകലം പാലിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് കാരണം പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയും ദലിത് വിരുദ്ധ ചിന്തകളാണെന്നും മായാവതി ആരോപിച്ചു .


സമാജ്വാദി പാര്‍ട്ടി ഇപ്പോള്‍ നിസ്സഹായരാണെന്നും അതിനാലാണ് ചെറുപാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് മത്സരത്തെ നേരിടാന്‍ തയ്യാറെടുപ്പ് നടത്തുന്നതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ട്വീറ്റുകളിലൂടെയായിരുന്നു മായാവതിയുടെ ഹാസ്യരൂപേണയുള്ള വിമര്‍ശനം .


‘സമാജ്വാദി പാര്‍ട്ടിയുടെ സ്വാര്‍ഥവും ഇടുങ്ങിയതും ദലിത് വിരുദ്ധമായ ചിന്തയുടെയും പ്രവര്‍ത്തനരീതിയുടെയും കയ്പേറിയ അനുഭവങ്ങള്‍ കാരണം എല്ലാ വലിയ പാര്‍ട്ടികളും അവരില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു. ചെറുപാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു’ -മായാവതി ട്വീറ്റ് ചെയ്തു .


അതേസമയം, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മികച്ച പ്രതീക്ഷയിലാണ് അഖിലേഷ് യാദവും പാര്‍ട്ടിയും. 2022ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യവിപ്ലവം സംഭവിക്കുമെന്നായിരുന്നു അഖിലേഷ് യാദവ് പ്രഖാപിച്ചത് .


2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അട്ടിമറിക്കാന്‍ എസ്.പിയും ബി.എസ്.പിയും സഖ്യത്തിലേര്‍െപ്പട്ടിരുന്നു. എന്നാല്‍, ബി.എസ്.പിക്ക് 10 സീറ്റുകളും എസ്.പിക്ക് അഞ്ചുസീറ്റുകളും മാത്രമാണ് നേടാനായത്. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം ഇനി എസ്.പിയുമായി ചേര്‍ന്ന് മത്സരിക്കില്ലെന്ന് മായാവതി പ്രഖ്യാപിക്കുകയായിരുന്നു.

No comments