Breaking News

രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമോ..?? നിലപാട് വ്യക്തമാക്കി എന്‍.സി.പി നേതാവ് ശരദ് പവാർ..

 


മുംബൈ: 2022ല്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി എന്‍.സി.പി തലവന്‍ ശരദ് പവാര്‍. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെയായിരുന്നു പാര്‍ട്ടി വൃത്തങ്ങളുടെ പ്രതികരണം.


പാര്‍ലമെന്‍റില്‍ ബി.ജെ.പിക്ക് 300ലധികം അംഗങ്ങള്‍ ഉള്ളപ്പോള്‍ മത്സരത്തിനിറങ്ങുന്നതിന്‍റെ അനന്തരഫലം മുന്‍കൂട്ടി കാണുന്നതിനാലാണ് പവാറിന്‍റെ പിന്മാറ്റമെന്ന് അടുത്ത വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.


കഴിഞ്ഞദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും പവാറും രണ്ടുവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ കിഷോര്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.


ഇതോടെ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുകയായിരുന്നു.


ഇതോടെ തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും താന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കി പവാര്‍ തന്നെ രംഗത്തെത്തുകയായിരുന്നു. പ്രശാന്ത് കിഷോറുമായി രാഷ്ട്രപതി തെരെഞ്ഞടുപ്പ് സംബദ്ധിച്ചല്ല, 2024ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments