Breaking News

ബൊമ്മെയെ വെച്ച് യെഡ്ഡി തുടരും..?? ചരടിപ്പോഴും യെദ്യൂരപ്പയുടെ കൈകളിൽ..!! വിമതർക്ക് വൻ തിരിച്ചടി..

 


ബി.എസ്. യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ അഭിപ്രായ വ്യത്യാസങ്ങളേതുമില്ലാതെയായിരുന്നു ബസവരാജ് ബൊമ്മയുടെ സ്ഥാനാരോഹണം. കര്‍ണാടകയില്‍ ലിംഗായത്ത് രാഷ്ട്രീയത്തില്‍ ചുറ്റിപ്പറ്റി ബി.ജെ.പി കരു ഉറപ്പിക്കുന്നുവെന്നതിന്‍റെ ഉത്തമ ഉദാഹരണം കൂടിയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനം.


ലിംഗായത്ത് സമുദായത്തെ രാഷ്ട്രീയമായും സാമ്ബത്തികമായും സ്വാധീനിക്കാന്‍ കഴിയുന്ന നേതാവാകണം മുഖ്യമന്ത്രിയാകേണ്ടതെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയും ചെയ്തില്ല. കാരണം യെദിയൂരപ്പയെ പടിയിറക്കിയ നടപടിയില്‍ എതിര്‍പ്പറിയിച്ച ലിംഗായത്ത് മഠാധിപതികള്‍ ബൊമ്മൈയുടെ മുഖ്യമന്ത്രി സ്ഥാനത്തോടെ അടങ്ങുകയായിരുന്നു


ലിംഗായത്ത് നേതാവ് തന്നെ മുഖ്യമന്ത്രിയാകണമെന്ന് ലിംഗായത്ത് സമുദായം വാശിപിടിച്ചിരുന്നു.


സംസ്ഥാന ജനസംഖ്യയില്‍ 16 ശതമാനമാണ് ലിംഗായത്ത് സമുദായം. അതിനാല്‍ തന്നെ കര്‍ണാടക നിയമസഭയിലെ മുഖ്യ സാന്നിധ്യവും ലിംഗായത്തിേന്‍റതാണ്. ലിംഗായത്ത് നേതാവ് എന്നതോടൊപ്പം യെദിയൂരപ്പയോട് ഏറ്റവും അടുത്ത വ്യക്തിത്വമെന്ന പരിഗണനയും ബൊമ്മൈക്ക് തുണയാകുകയായിരുന്നു. യെദിയൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, പാര്‍ലമെന്‍ററി കാര്യം എന്നിവ കൈകാര്യം ചെയ്തത് 61കാരനായ ബൊമ്മൈയായിരുന്നു.


പ്രഫഷനില്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ് ബൊമ്മൈ. പുണെയിലെ ടെല്‍കോ കമ്ബനിയിലാണ് കരിയറിന്‍റെ തുടക്കം. ശേഷം ടാറ്റാ മോട്ടോര്‍സിലെ എന്‍ജിനീയറായി. പിന്നീട് ജനതാ ദള്‍ യുനൈറ്റഡിലൂടെ (ജെ.ഡി.യു) രാഷ്ട്രീയത്തിലേക്കിറങ്ങി. 1995ല്‍ ജെ.ഡി.യുവിന്‍റെ ജനറല്‍ സെക്രട്ടറി പദത്തിലെത്തി. 1996ല്‍ മുഖ്യമന്ത്രി ജെ.എച്ച്‌. പേട്ടലിന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ചുമതലയേറ്റു. 1998ല്‍ കര്‍ണാടക നിയമസഭയില്‍ അംഗമായി. 2004ല്‍ ധാര്‍വാഡില്‍നിന്നും മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി. ജെ.ഡി.യുവില്‍നിന്ന് 2008ലാണ് ബൊമ്മൈയുടെ ബി.ജെ.പി പ്രേവശനം.


പിന്നീട് ഷിഗ്ഗോണില്‍നിന്ന് മൂന്നുതവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 2008, 2013, 2018 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇത്. മുന്‍ മന്ത്രിസഭയില്‍ ജലവിഭവ വകുപ്പും ബൊമ്മൈ കൈകാര്യം ചെയ്തു.


ഇപ്പോള്‍, പിതാവിന്‍റെ പാതയില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയിരിക്കുകയാണ് ബൊമ്മൈ. കര്‍ണാടക മുഖ്യമന്ത്രി എസ്.ആര്‍. ബൊമ്മൈയുടെ മകനാണ് ബസവരാജ ബൊമ്മൈ. പിതാവില്‍നിന്നായിരുന്നു രാഷ്ട്രീയത്തിന്‍റെ ആദ്യ പാഠങ്ങള്‍ അദ്ദേഹം കരസ്ഥമാക്കിയത്. ബി.ജെ.പി പ്രത്യയശാസ്ത്രത്തിന്‍റെ അടിവേരുകളില്ലാത്ത ബി.ജെ.പിയുടെ മുഖ്യമന്ത്രിയാകും ബൊെമ്മെ

No comments