കര്‍ണാടകയില്‍ ബി.ജെ.പി നീക്കം കരുതലോടെ..!! ജെ.ഡി.എസുമായി രഹസ്യ ധാരണ..
ബംഗളൂരു: മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ രാജിവെപ്പിച്ച ബി.ജെ.പി നടപടി ഏറെ കരുതലോടെ. ഏറെ സ്വാധീനമുള്ള ലിംഗായത്ത് നേതാവായ യെദിയൂരപ്പയെ മാറ്റുന്നതിലൂടെ ഭരണതലത്തില്‍ പ്രതിസന്ധിയുണ്ടായാല്‍ നേരിടാന്‍ ജെ.ഡി-എസുമായി രഹസ്യധാരണയുണ്ടാക്കിയ ശേഷമാണ് നടപടിയിലേക്ക് നീങ്ങിയത്. കഴിഞ്ഞയാഴ്ച ജെ.ഡി-എസ് എം.എല്‍.എയും പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. രേവണ്ണയുമായി ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.
രേവണ്ണയുടെ മകനും എം.പിയുമായ പ്രജ്വല്‍ രേവണ്ണയും ചര്‍ച്ചയില്‍ പെങ്കടുത്തു.
ബി.എല്‍. സന്തോഷിെന്റ ക്ഷണപ്രകാരമാണ് രേവണ്ണ ഡല്‍ഹിയിലെത്തിയതെന്നാണ് വിവരം. സംഘ്പരിവാറിന് പുറത്തുള്ള നേതാക്കളുമായി സന്തോഷിെന്റ കൂടിക്കാഴ്ച അപൂര്‍വമാണെന്നിരിക്കെ, ജെ.ഡി-എസ് നേതാവുമായുള്ള ചര്‍ച്ചക്ക് ഏറെ പ്രസക്തിയുണ്ട്.
ഇതിനുപുറമെ, ജെ.ഡി-എസിെന്റ നിയമസഭ ഡെപ്യൂട്ടി ലീഡര്‍ ബന്ദപ്പ കാശംപൂരും കുറച്ചുദിവസങ്ങളായി ഡല്‍ഹിയിലുണ്ടായിരുന്നു. യെദിയൂരപ്പ രാജി പ്രഖ്യാപിച്ച തിങ്കളാഴ്ചയാണ് ബന്ദപ്പയും സന്തോഷും ബംഗളൂരുവിലെത്തിയത്. ഇൗ നീക്കം തിരിച്ചറിഞ്ഞ്, യെദിയൂരപ്പ തെന്റ വിടവാങ്ങല്‍ പ്രസംഗത്തില്‍ ജെ.ഡി-എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
2007ല്‍ ദേവഗൗഡയും കുമാരസ്വാമിയും ചേര്‍ന്ന് തനിക്ക് മുഖ്യമന്ത്രിസ്ഥാനം നിഷേധിച്ചെന്നായിരുന്നു അദ്ദേഹത്തിെന്റ ആരോപണം. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് യെദിയൂരപ്പയുടെ മാറ്റത്തെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടിയെന്നനിലയില്‍ ജെ.ഡി-എസ് മൗനംപാലിച്ചു. പ്രസംഗത്തിലെ ജെ.ഡി-എസിനെ കുറിച്ച പരാമര്‍ശം അനാവശ്യമായെന്ന് മാത്രമാണ് പ്രതികരിച്ചത്.
ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും വിമര്‍ശകന്‍കൂടിയായ യെദിയൂരപ്പ കളമൊഴിയുേമ്ബാള് കര്‍ണാടകയില്‍ ബി.ജെ.പി ബാന്ധവത്തിന് ജെ.ഡി-എസിന് മുന്നില്‍ തടസ്സങ്ങളുണ്ടാവില്ല. സഖ്യസര്ക്കാറില്നിന്ന് യെദിയൂരപ്പ അടര്‍ത്തിക്കൊണ്ടുവന്ന നേതാക്കളില്‍ 11 പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയിരുന്നു.
പുതിയ മന്ത്രിസഭയില്‍ ഇവരില്‍ പലരും പുറത്തായേക്കും. ഏതെങ്കിലും തരത്തില്‍ വിമതനീക്കമുണ്ടായാല് ജെ.ഡി-എസിെന്റ പിന്തുണ ഉറപ്പാക്കിയാണ് ബി.ജെ.പി യെദിയൂരപ്പയെ പുറത്തുചാടിച്ചത്. 225 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 121ഉം കോണ്‍ഗ്രസിന് 68ഉം ജെ.ഡി-എസിന് 32ഉം സീറ്റാണുള്ളത്.

No comments