Breaking News

കെപിസിസി- ഡിസിസി പുനഃസംഘടന..!! നേതാക്കൾ ഡൽഹിയിൽ..!! കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ല; സിപിഎമ്മിനോട് ഏറ്റുമുട്ടാന്‍ പുതിയ വാര്‍ റൂം, എഫ്‌എം, യു ട്യൂബ്.. വമ്ബന്‍ പദ്ധതി

 


തിരുവനന്തപുരം: പുതിയ ഡി.സി.സി അധ്യക്ഷന്മാരെ നിയമിക്കുന്നത് സംബന്ധിച്ച്‌ കെ.പി.സി.സി ആസ്ഥാനത്ത് തിരക്കിട്ട മാരത്തണ്‍ ചര്‍ച്ച. നേരത്തേയുള്ള തീരുമാനമനുസരിച്ച്‌ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ ഒരു മണിക്കൂര്‍ വീതം പ്രത്യേക ചര്‍ച്ച നടത്തി.


വൈകീട്ട് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റുമാരുമായി സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തി. ചര്‍ച്ച രാത്രി വൈകിയും തുടര്‍ന്നു.


ഇതോടൊപ്പം നിലവിലെ ചില ഡി.സി.സി അധ്യക്ഷന്മാരും സ്ഥലത്തെത്തി നേതാക്കളെ അഭിപ്രായം അറിയിച്ചു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ഒരിക്കല്‍കൂടി പിന്നീട് സംസാരിച്ച്‌ അന്തിമ പട്ടിക തയാറാക്കാനാണ് ശ്രമം. പട്ടിക ഹൈകമാന്‍ഡിന് കൈമാറുംമുമ്ബ് കേരളത്തില്‍നിന്നുള്ള പാര്‍ട്ടി എം.പിമാരുമായി കെ.പി.സി.സി പ്രസിഡന്‍റ് ഒരിക്കല്‍കൂടി ചര്‍ച്ച നടത്തിേയക്കും. ചൊവ്വാഴ്ച ഡല്‍ഹിക്കു പോകാനുള്ള ഒരുക്കത്തിലാണ് കെ.പി.സി.സി പ്രസിഡന്‍റ്. 13ന് നിയമസഭ സമ്മേളനം കഴിഞ്ഞാലുടന്‍ പ്രതിപക്ഷനേതാവും ഡല്‍ഹിക്കു പോകും.


പുതിയ ഡി.സി.സി അധ്യക്ഷന്മാരെ സംബന്ധിച്ച പ്രഖ്യാപനം ഹൈകമാന്‍ഡ് അംഗീകാരത്തോടെ അടുത്തയാഴ്ച നടത്താനുള്ള ശ്രമമാണ് സംസ്ഥാന നേതൃത്വം നടത്തുന്നത്. പട്ടികക്ക് അന്തിമാംഗീകാരം നല്‍കുംമുമ്ബ് തങ്ങളുടെ അഭിപ്രായം തേടണമെന്ന ആവശ്യം ഹൈകമാന്‍ഡിനു മുന്നില്‍ എം.പിമാര്‍ ഉന്നയിച്ചിട്ടുണ്ട്. മേഖല തിരിച്ച്‌ ഓരോ ഡി.സി.സിയെ സംബന്ധിച്ച്‌ നിര്‍ദേശം സമര്‍പ്പിക്കാന്‍ മൂന്നു വര്‍ക്കിങ് പ്രസിഡന്‍റുമാരോടും തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ സുധാകരന്‍ നിര്‍ദേശിച്ചതായി അറിയുന്നു. ഇവരുടെയും മുതിര്‍ന്ന നേതാക്കളുടെയും നിര്‍ദേശങ്ങളും വിവിധ തലങ്ങളിലെ നേതാക്കളുമായി നടത്തിയ ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് തയാറാക്കിയ കരട് പട്ടികയും പരിഗണിച്ചായിരിക്കും അന്തിമ ലിസ്റ്റ് തയാറാക്കുക.


ചൊവ്വാഴ്ച ഡല്‍ഹിക്കു പോകുന്ന കെ.പി.സി.സി പ്രസിഡന്‍റ് അവിടെ നടത്തുന്ന കൂടിയാലോചനകള്‍ക്കുശേഷം 13ന് മടങ്ങിവന്നശേഷമായിരിക്കും അന്തിമ പട്ടികക്ക് രൂപംനല്‍കുക. അതിനു മുമ്ബ് മുതിര്‍ന്ന നേതാക്കള്‍ വീണ്ടും കൂടിയാലോചന നടത്തും.

No comments