Breaking News

ഛത്തിസ്ഗഢ് കോണ്‍ഗ്രസില്‍ പ്രതിസന്ധി..!! എം.എല്‍.എമാരെ ഡല്‍ഹിക്കു വിളിപ്പിച്ചു..

 


മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവക്കു പിന്നാലെ ഛത്തിസ്ഗഢ് കോൺഗ്രസിലും പ്രശ്നങ്ങൾ.


നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ ഉണ്ടാക്കിയ ധാരണയനുസരിച്ച്‌ മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ സ്ഥാനം വിട്ടുനല്‍കണമെന്ന് ഊഴം കാത്തിരിക്കുന്ന ടി.എസ്. സിങ്ദേവ് ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി. നേതൃത്വം പാര്‍ട്ടി എം.എല്‍.എമാരെ അഭിപ്രായമറിയാന്‍ ഡല്‍ഹിക്കു വിളിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിെന്‍റ കാര്യത്തില്‍ തീര്‍പ്പില്ലാതെ മടക്കമില്ലെന്ന പ്രഖ്യാപനവുമായി സിങ്ദേവ് ഡല്‍ഹിയില്‍ തങ്ങുകയാണ്.


കഴിഞ്ഞദിവസം അദ്ദേഹത്തിനൊപ്പം രാഹുല്‍ ഗാന്ധിയെ കണ്ട ഭൂപേഷ് ബാഘേല്‍ വീണ്ടും നേതൃത്വവുമായി ചര്‍ച്ചക്ക് ഡല്‍ഹിയിലെത്തും. 2018ലെ നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ആരാകണമെന്ന തര്‍ക്കം അവസാനിപ്പിച്ചത് രണ്ടര വര്‍ഷം കഴിയുേമ്ബാള്‍ സ്ഥാനം തനിക്ക് നല്‍കാമെന്ന ഉറപ്പിെന്‍റ അടിസ്ഥാനത്തിലാണെന്ന് സിങ്ദേവ് ചൂണ്ടിക്കാട്ടുന്നു.


എന്നാല്‍ സംസ്ഥാനത്ത് അസ്ഥിരത ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ബാഘേല്‍ പ്രതികരിച്ചു. ഹൈകമാന്‍ഡിെന്‍റ ഏതു നിര്‍ദേശവും അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പു നടക്കേണ്ട പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങും പ്രതിയോഗി നവജോത്സിങ് സിദ്ദുവുമായുള്ള പോര് പാര്‍ട്ടിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അത് അവസാനിപ്പിക്കാനുള്ള ചര്‍ച്ച മാസങ്ങള്‍ പിന്നിട്ട് മുന്നോട്ടു പോകുന്നതല്ലാതെ സമവായം ഉണ്ടായിട്ടില്ല.

No comments