Breaking News

ആരാണ് നാരായണ്‍ റാണെ..?? ശിവസേനെക്കതിരെ കേന്ദ്രത്തിന്‍റെ തുറുപ്പ് ചീട്ട്..!! കോൺഗ്രസ്സ് ശിവസേന വഴി..

 


ശിവസേന തലവനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയേയും പാര്‍ട്ടിയെയും നേരിടാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം കണ്ടെത്തിയ തുറുപ്പുചീട്ടാണ് കേന്ദ്രമന്ത്രി നാരായണ്‍ റാണെ.


1995ല്‍ ശിവസേന അധികാരത്തിലെത്തിയപ്പോള്‍ രണ്ടര വര്‍ഷം മുഖ്യമന്ത്രിയും തുടര്‍ന്ന് 2005 വരെ പ്രതിപക്ഷ നേതാവുമായ റാണെ, ഉദ്ധവ് താക്കറെയുമായി ഉടക്കിയാണ് പാര്‍ട്ടിവിട്ടത്. ഉദ്ധവ് പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയത് റാണെ അംഗീകരിച്ചില്ല. അന്ന് മുതല്‍ ഉദ്ധവി‍െന്‍റയും ശിവസേനയുടെയും കടുത്ത ശത്രുവായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാറില്‍ മന്ത്രിയായ റാണെ, ഭരണം പോയതോടെ കോണ്‍ഗ്രസും വിട്ടു.


കൊങ്കണിലും മുംബൈയിലും ശിവസേനക്കും ഉദ്ധവിനും എതിരെ ആഞ്ഞടിക്കാന്‍ ബി.ജെ.പിക്ക് റാണെ തുണയായെങ്കിലും പാര്‍ട്ടി അംഗത്വം നല്‍കിയില്ല. പ്രാദേശിക പാര്‍ട്ടി രൂപവത്കരിച്ച്‌ ബി.ജെ.പിയുമായി സഖ്യത്തിലാവുകയാണ് ചെയ്തത്.


നടന്‍ സുശാന്ത് സിങ്ങ് രാജ്പുത്, അദ്ദേഹത്തി‍െന്‍റ മുന്‍ മാനേജര്‍ ദിശ സാലിയാന്‍ എന്നിവരുടെ ആത്മഹത്യ കൊലപാതകമാണെന്ന് പറഞ്ഞും ഉദ്ധവി‍െന്‍റ മകനും മന്ത്രിയുമായ ആദിത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചും റാണെ വലിയ വിവാദം ഉയര്‍ത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് റാണെയെ ബി.ജെ.പി കേന്ദ്രമന്ത്രിയാക്കിയത്.

No comments