Breaking News

രാജീവ് ഗാന്ധി വിഷയത്തിൽ നിലപാട് വ്യക്തമാക്കി ശിവസേന..!! ഘടക കക്ഷിയുടെ വ്യത്യസ്തമായ നിലപാടിൽ അമ്പരന്ന് കോൺഗ്രസ്..


 ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ േഖല്‍ രത്നയില്‍നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കിയ തീരുമാനത്തെ എതിര്‍ത്ത് ശിവസേന. രാജീവ് ഗാന്ധിയുടെ പേരുമാറ്റാതെ േഹാക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്‍റെ പേരില്‍ വലിയ മറ്റൊരു അവാര്‍ഡ് പ്രഖ്യാപിക്കാമായിരുന്നുവെന്നാണ് ശിവസേനയുടെ പ്രതികരണം.


ശിവസേന മുഖപത്രമായ സാമ്നയിലാണ് പ്രതികരണം. ധ്യാന്‍ ചന്ദിനെ ആദരിക്കേണ്ടത് രാജീവ് ഗാന്ധിയുടെ ത്യാഗത്തെ അപമാനിക്കാതെ വേണമെന്നും വിഷയത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി.


'ധ്യാന്‍ ചന്ദിന്‍റെ പേരില്‍ വലിയൊരു അവാര്‍ഡ് പ്രഖ്യാപിക്കണമായിരുന്നു. എങ്കില്‍ കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിക്കുമായിരുന്നു' -എഡിറ്റോറിയലില്‍ പറയുന്നു.


മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രാജ്യത്തിന് വേണ്ടിയുള്ള ത്യാഗം പരിഹാസത്തിന് പാത്രമാകാന്‍ പാടില്ല. ഇന്ദിരാഗാന്ധിയെ ഭീകരര്‍ കൊലപ്പെടുത്തി. ഭീകരരുടെ ആക്രമണത്തില്‍ രാജീവ് ഗാന്ധിക്കും ജീവന്‍ നഷ്ടമായി. രാഷ്ട്രീയത്തിന്‍റെ പേരില്‍ വ്യാത്യാസമുണ്ടാകും. എന്നാല്‍, രാജ്യത്തിന്‍റെ വികസനത്തിന് േവണ്ടിയുള്ള ത്യാഗം ഒരു പരിഹാസപാത്രമാകാന്‍ പാടില്ല' -ശിവസേന പറയുന്നു.


രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന അവാര്‍ഡെന്ന് പുനര്‍നാമകരണം ചെയ്യുന്നത് പൊതുവികാരം മാനിച്ചല്ല, അത് രാഷ്ട്രീയ ലക്ഷ്യമാണ്. രാജീവ് ഗാന്ധിയെ അപമാനിക്കാതെ മേജന്‍ ധ്യാന്‍ ചന്ദിനെ ആദരിക്കണം. രാജ്യത്തിന്‍റെ സംസ്കാരവും പാരമ്ബര്യവും നഷ്ടപ്പെട്ടു. ഇന്ന് ധ്യാന്‍ ചന്ദിനും അങ്ങനെ തോന്നിക്കാണും -ശിവസേന കുറിച്ചു.


ഗുജറാത്തിലെ സര്‍ദാര്‍ പേട്ടല്‍ സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നല്‍കിയതിനെതിരെയും ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. 'ഇപ്പോള്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുന്നവര്‍ ചോദിക്കുന്ന ചോദ്യം രാജീവ് ഗാന്ധി ഹോക്കി സ്റ്റിക്ക് കൈകൊണ്ട് തൊട്ടിട്ടുണ്ടോ എന്നായിരുന്നു? ഈ ചോദ്യം ന്യായമാണ്. എന്നാല്‍ അഹമദാബാദിലെ സര്‍ദാര്‍ പേട്ടല്‍ സ്റ്റേഡിയം നരേന്ദ്രമോദിയുടെ പേരിലാക്കുന്നത് ക്രിക്കറ്റില്‍ അേദ്ദഹം എന്തെങ്കിലും സംഭാവന നല്‍കിയിട്ടാണോ? അല്ലെങ്കില്‍ ഡല്‍ഹി സ്റ്റേഡിയത്തിന് അരുണ്‍ ജെയ്റ്റിലിയുടെ പേരിട്ടു. എന്നാല്‍ അത് ഇവിടെയും ബാധകമാണോ? ജനങ്ങള്‍ ഈ ചോദ്യം ചോദിച്ചുതുടങ്ങി' -ശിവസേന പറയുന്നു.


കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രാജീവ് ഗാന്ധിയുടെ പേരുമാറ്റി വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും ശിവസേന പറയുന്നു.

No comments