Breaking News

സിപിഎമ്മിനെതിരെ ഒരു സിബിഐ-ഇഡി കേസെങ്കിലും ഉണ്ടായിട്ടുണ്ടോ..?? തിരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ മമത..!! സിപിഎമ്മിന്..

 


പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിലെ സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജി.

എന്തുകൊണ്ടാണ് സി.പി.എമ്മിനെതിരെ ഒരിക്കലും സി.ബി.ഐ അല്ലെങ്കില്‍ ഇ.ഡി അന്വേഷണം ഉണ്ടാകാത്തത്. സി.പി.എം നിരവധി അനീതികള്‍ ചെയ്തിട്ടുണ്ട്, അവര്‍ക്കെതിരെ ഒരു സി.ബി.ഐ അല്ലെങ്കില്‍ ഇ.ഡി കേസെങ്കിലും ഉണ്ടായിട്ടുണ്ടോ? വളരെ ധീരമായി പോരാടിയ നമ്മുടെ പാര്‍ട്ടിയെ വെറുതെ വിടുന്നില്ല. തങ്ങളുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച്‌ ട്രാക്ക് ചെയ്യുന്നതായും വാനിപൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ആരോപിച്ചു.

ബി.ജെ.പി അങ്ങേയറ്റം അക്രമിയും ക്രൂരരും കൊലപാതകിയുമാണ്. അവര്‍ എല്ലാ ദിവസവും ഗുണ്ടായിസം നടത്തുന്നു. അവര്‍ സ്വന്തം വീടിന് നേരെ ബോംബ് എറിയുകയും തങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്ന് പറയുകയും ചെയ്യുന്നു. ആരാണ് നിങ്ങളെ ആക്രമിക്കുക? നിങ്ങളെ സ്പര്‍ശിക്കാന്‍ ഞങ്ങള്‍ ലജ്ജിക്കുന്നു, ടി.എം.സി ഗുണ്ടകളുടെ പാര്‍ട്ടിയല്ല എന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് ശേഷം ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചതായി ഞാന്‍ കേട്ടു. അത്തരം മരണങ്ങള്‍ എപ്പോഴും നിര്‍ഭാഗ്യകരമാണ്. മൃതദേഹവുമായി അവര്‍ എന്റെ വീടിനടുത്ത് വന്നു. അതേസമയം, എന്‍‌.ആര്‍‌.സി കാരണം അസമില്‍ നിരവധി ആളുകള്‍ മരിച്ചു. അതില്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ? ബി.ജെ.പി ഭരണത്തില്‍ നിയമവാഴ്ചയില്ല എന്നും ബി.ജെ.പി പ്രവര്‍ത്തകന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് മംമത കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാളിലെ ഭവാനിപൂര്‍ നിയമസഭാ മണ്ഡലത്തില്‍ സെപ്തംബര്‍ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ വിജയം മമതയെയും ടി.എം.സിയെയും സംബന്ധിച്ച്‌ സുപ്രധാനമാണ്. ഈ വര്‍ഷം ആദ്യം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍, മമത തന്റെ പരമ്ബരാഗത ഭവാനിപൂര്‍ സീറ്റ് വിട്ട് നന്ദിഗ്രാമില്‍ മത്സരിച്ചിരുന്നു. എന്നാല്‍ അവര്‍ ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് 1956 വോട്ടിന് പരാജയപ്പെട്ടു. സുവേന്ദു ഇപ്പോള്‍ പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്. 2011 മുതല്‍ രണ്ടു തവണ ഭവാനിപൂരില്‍ നിന്ന് മമത ജയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമതയ്ക്ക് ഭവാനിപ്പൂരിലെ ജയം അനിവാര്യമാണ്.

No comments