Breaking News

കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, ബിജെപി പ്രതിപക്ഷം, മമതയെയും പ്രശാന്തിനെയും തള്ളി ശിവസേന, 2024ല്‍ അറിയാം..

 


കോണ്‍ഗ്രസില്ലാെത രാജ്യത്ത് സര്‍ക്കാര്‍ രൂപീകരണം സാധ്യമാവില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

പുണെ പ്രസ് ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുേമ്ബാഴാണ് റാവത്തിന്‍റെ പരാമര്‍ശം. കോണ്‍ഗ്രസില്ലാതെ സര്‍ക്കാര്‍ രൂപീകരണം സാധ്യമാവില്ല. ഇന്ത്യയില്‍ ആഴത്തില്‍ വേരുകളുള്ള ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസാണ്. പ്രധാന പ്രതിപക്ഷവും കോണ്‍ഗ്രസാണ്. മറ്റെല്ലാവരും പ്രാദേശിക പാര്‍ട്ടികള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് തങ്ങളെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി പ്രതിപക്ഷമാകും. മഹാരാഷ്ട്രയില്‍ 105 എം.എല്‍.എമാരുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയെന്നും റാവത്ത് ഓര്‍മിപ്പിച്ചു.

നിലവില്‍ ഞങ്ങള്‍ ദാദ്ര, നഗര്‍ ഹവേലി, ഗോവ തെരഞ്ഞെടുപ്പുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. യു.പി തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. യു.പിയില്‍ ഞങ്ങള്‍ ചെറിയ ശക്തിയാണ്. എങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും റാവത്ത് പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി മാധ്യമങ്ങള്‍ക്ക് പാര്‍ലമെന്‍റിലെ സെന്‍റര്‍ ഹാളില്‍ പ്രവേശനമില്ല. കോവിഡാണ് ഇതിന് കാരണമെന്നാണ് ഭരിക്കുന്ന പാര്‍ട്ടി പറയുന്നത്. എന്നാല്‍, മാധ്യമങ്ങള്‍ മന്ത്രിമാരോട് സംസാരിച്ചാല്‍ പല വിവരങ്ങളും പുറത്താകുമെന്നതിനാലാണ് അവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് പോലും മാധ്യമങ്ങള്‍ക്ക് ഇത്ര നിയന്ത്രണമുണ്ടായിരുന്നില്ല. തങ്ങള്‍ക്ക് താല്‍പര്യമുള്ള റിപ്പോര്‍ട്ടുകള്‍ മാത്രം മാധ്യമങ്ങളില്‍ വന്നാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

No comments