Breaking News

ആഡംബരകപ്പലിലെ റെയ്ഡും ആര്യന്‍ ഖാന്‍റെ അറസ്റ്റും..!! ലക്ഷ്യം വെക്കുന്നത് മമത ബാനര്‍ജിയെയോ..??

 


പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയമായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും . അതേസമയം ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുകയും ചെയ്തു.

എന്നാല്‍ മമതയുടെ വിജയം ഉയര്‍ത്തിക്കാട്ടാതിരിക്കാന്‍ രാഷ്ട്രീയപ്രേരിതമാണ് ആഡംബര കപ്പലിലെ പരിശോധനയും ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ അറസ്റ്റുമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

എസ്.ആര്‍.കെയിലൂടെ മമത ബാനര്‍ജിയെയാണ് ലക്ഷ്യം വെക്കുന്നതെന്നും അവര്‍ ആരോപിച്ചു. പശ്ചിമ ബംഗാള്‍ ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ്.

ഞായറാഴ്ചയാണ് മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നടന്ന പരിശോധനയില്‍ ആര്യന്‍ ഖാനും സുഹൃത്തുക്കളും അറസ്റ്റിലാകുന്നത്. ആര്യനെയും രണ്ടു സുഹൃത്തുക്കളെയും മുംബൈ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം.

അതേസമയം, മുംബൈ ആഡംബര കപ്പലിലെ റെയ്ഡുമായി ബന്ധപ്പെട്ട എന്‍.സി.ബിയുടെ ആവേശം അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തുനിന്ന് 3000 കിലോ കൊക്കൊയ്ന്‍ പിടിച്ചെടുത്തപ്പോള്‍ കാണിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. 3000 കിലോയുടെ 20,000 കോടി രൂപ വില വരുന്ന ഹെറോയ്ന്‍ ആണ് ഗുജറാത്തിലെ അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തുനിന്ന് പിടിച്ചെടുത്തത്. രണ്ടു കണ്ടെയ്നറുകളിലായായിരുന്നു മയക്കുമരുന്ന് കടത്ത്.

'കപ്പലിലെ ആരോപണ വിധേയമായ മയക്കുമരുന്ന് പാര്‍ട്ടിയില്‍ നിസാര അളവില്‍ മയക്കുമരുന്ന് പിടിച്ചെടുത്തു. എങ്കിലും എന്‍.സി.ബിയുടെ സിനിമ സ്റ്റെല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ പ്രശസ്തിയും മാധ്യമശ്രദ്ധയും ലഭിച്ചു. എന്നാല്‍, 20,000 കോടി രൂപയുടെ മയക്കുമരുന്ന് ഇന്ത്യയിലേക്ക് എത്തിയപ്പോള്‍ ഇവര്‍ ഉറങ്ങുകയായിരുന്നു. കുറച്ച്‌ ലഭിച്ചപ്പോള്‍ വളരെ നാടകീയ സംഭവങ്ങളും. ഈ അന്വേഷണ ഏജന്‍സി സ്വതന്ത്രവും കാര്യഗൗരവമുള്ളതുമാണെങ്കില്‍ ഗുജറാത്ത് തുറമുഖത്ത് മയക്കുമരുന്ന് എത്തിച്ച പ്രതികളെ പിടികൂടണം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്ത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖമായതിനാല്‍ അവര്‍ പിന്നോട്ടുവലിയുന്നു' -കോണ്‍ഗ്രസ് വക്താവ് സചിന്‍ റാവത്ത് പറഞ്ഞു.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിയാണ് മമത ബാനര്‍ജി. 'ബി.ജെ.പിക്ക് മമത ബാനര്‍ജിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ അവരോട് അടുത്തുനില്‍ക്കുന്ന ആളുകളെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ ലക്ഷ്യം വെക്കുന്നു. പശ്ചിമ ബംഗാളിന്‍റെ ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിലൂടെ മമത ബാനര്‍ജിയെയും പശ്ചിമബംഗാളിനെയും അവര്‍ പരോക്ഷമായി ആക്രമിക്കുന്നു. ഏതു നിലയില്‍നിന്നും രാഷ്ട്രീയം കളിക്കാന്‍ ബി.ജെ.പിക്ക് മടിയില്ല' -അടുത്ത വൃത്തങ്ങള്‍ പറയുന്നു.

യു.പി.എ ഒന്നും രണ്ടു സര്‍ക്കാറുകളോടും കോണ്‍ഗ്രസ് നേതാക്കളോടും അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഷാരൂഖ്. 2014ല്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയതുമുതല്‍, ഷാരൂഖ് യാതൊരു രാഷ്ട്രീയ പ്രതികരങ്ങളോ രാഷ്ട്രീയചായ്വോ പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ ഐ.പി.എല്‍ ക്രിക്കറ്റ് ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്‍റെ ഉടമയായതിനാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഷാരൂഖ് അടുപ്പം പുലര്‍ത്തിയിരുന്നു.

No comments