യുപിയിൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപിക്ക് വൻ ആശങ്ക.. എംഎൽഎമാർ പാർട്ടി വിടുന്നു..!! എതിർ പാർട്ടികൾ ശക്തി കാണിക്കുന്നു..
യുപിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ വമ്ബന്‍ അഴിച്ച് പണി .പാര്‍ട്ടികള്‍ക്കുള്ളിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആറ് വിമത ബി.എസ്.പി എം.എല്‍.എമാരും ഒരു ബി.ജെ.പി എം.എല്‍.എയും അഖിലേഷ് യാദവിന്‍റെ സമാജ്വാദി പാര്‍ട്ടിയിലേക്ക് .
ലഖ്നോവില്‍ നടന്ന പരിപാടിക്കിടെയാണ് ഏഴുപേരും എസ്.പിയില്‍ ചേര്‍ന്നത്. ബി.എസ്.പിയിലെ ആറ് വിമത എം.എല്‍.എമാരെയും നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. എസ്.പി അധ്യക്ഷന്‍റെ സാന്നിധ്യത്തിലായിരുന്നു ഏഴുപേരുടെയും പാര്‍ട്ടി പ്രവേശനം.
സീതാപൂര്‍ സദറിലെ ബി.ജെ.പി എം.എല്‍.എയായ രാകേഷ് റാത്തോര്‍, ബി.എസ്.പി എം.എല്‍.എമാരായ അസ്ലം റായ്നി, മുജ്താബ സിദ്ദിഖി, ഹക്കീം ലാല്‍ ബിന്ദ്, സുഷ്മ പട്ടേല്‍, അസ്ലം അലി ചൗധരി, ഹര്‍ഗോവിന്ദ് ഭാര്‍ഗവ എന്നിവരാണ് എസ്.പിയിലെത്തിയത്.
2020 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പിയിലെ ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ നോമിനേഷനെ ഇവര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ആറുപേരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
No comments