സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പേ ശക്തി തെളിയിക്കാന്‍ നീക്കം പുനഃസംഘടന..!! കോണ്‍ഗ്രസില്‍ ഇനി ബലപരീക്ഷണം..!! മത്സരം സുധാകരനും എ,ഐ ഗ്രൂപ്പും തമ്മിൽ ഒപ്പം മുല്ലപ്പള്ളിയും സുധീരനും..
പുനഃസംഘടനയെ ചൊല്ലി കോണ്‍ഗ്രസ് സംഘടനാ നേതൃത്വവും ഗ്രൂപ് നേതൃത്വങ്ങളും ബലപരീക്ഷണത്തിന്.
സംഘടനാതെരഞ്ഞെടുപ്പിന് അംഗത്വവിതരണം ആരംഭിച്ച സാഹചര്യത്തില്‍ ഡി.സി.സി മുതല്‍ താഴേക്ക് ശേഷിക്കുന്ന പുനഃസംഘടന ഒഴിവാക്കണമെന്ന് എ, െഎ ഗ്രൂപ്പുകള്‍ വാദിക്കുേമ്ബാള് ഹൈകമാന്‍ഡ് നിര്‍ദേശപ്രകാരം ആരംഭിച്ച പുനഃസംഘടന അവര്‍ ആവശ്യെപ്പടാതെ നിര്‍ത്തിവെക്കില്ലെന്ന നിലപാടിലാണ് സംഘടനയുടെ പുതിയ നേതൃനിര.
ൈഹകമാന്ഡിനെ സമീപിക്കാന്‍ ഗ്രൂപ്പുകള്‍ നീക്കം തുടങ്ങിയിരിക്കെ പുനഃസംഘടന പൂര്‍ത്തീകരിക്കണമെന്ന് മുഴുവന്‍ ഡി.സി.സി പ്രസിഡന്റുമാരടക്കം കെ.പി.സി.സി നിര്‍വാഹകസമിതിയിലെ ബഹുഭൂരിപക്ഷവും ആവശ്യെപ്പട്ടത് ദേശീയനേതൃത്വത്തെ അറിയിച്ച് മുന്നോട്ടുപോകാനാണ് നേതൃത്വത്തിെന്റ നീക്കം. സംഘടനാ തെരഞ്ഞെടുപ്പിന് മുേമ്ബ ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ് ഇരുകൂട്ടരും.
ജംബോ സമിതി ഒഴിവാക്കാനും ഭാരവാഹികളുടെ എണ്ണവും രാഷ്ട്രീയകാര്യ സമിതി നേരത്തേ തീരുമാനിച്ചിട്ടുണ്ട്. ഭാരവാഹിത്വത്തിെന്റ മാനദണ്ഡം കെ.പി.സി.സി ഭാരവാഹികള്‍ക്കും നിര്‍വാഹക സമിതിയംഗങ്ങള്ക്കുമായി 16, 17 തീയതികളില്‍ നെയ്യാര്‍ഡാമില്‍ നടക്കുന്ന പരിശീലനക്യാമ്ബില് തീരുമാനിക്കാനാണ് ആലോചന. തുടര്‍ന്ന് ഭാരവാഹികളെ കണ്ടെത്താന്‍ ജില്ലകളില്‍ പ്രത്യേക സമിതിയെ നിയോഗിക്കും. ശേഷം ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും.
അംഗത്വവിതരണം ആരംഭിച്ച സാഹചര്യത്തില്‍ പുനഃസംഘടന വേണ്ടെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. സംഘടന തെരഞ്ഞെടുപ്പിലൂടെയല്ലാതെ ഡി.സി.സി ഭാരവാഹികളെ ഒറ്റയടിക്ക് ഒഴിവാക്കിയാല്‍ അവര്‍ പാര്‍ട്ടിക്ക് എതിരാകുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍, ഇതെല്ലാം പാര്‍ട്ടിക്ക് ആവശ്യമായ ചടുലപ്രവര്ത്തനം തടസ്സപ്പെടുത്താനുള്ള തൊടുന്യായങ്ങളാണെന്ന് പാര്‍ട്ടി നേതൃത്വം കുറ്റപ്പെടുത്തുന്നു. സംഘടനാതെരഞ്ഞെടുപ്പിന് മുന്നോടിയായ അംഗത്വവിതരണം ഉള്‍പ്പെടെ നന്നായി നടത്താന്‍ താേഴത്തട്ടില്‍ പുതിയ നേതൃത്വം വേണം. അടുത്തവര്‍ഷം നടക്കേണ്ട സംഘടനാതെരഞ്ഞെടുപ്പിെന്റ പേരില്‍ ഇപ്പോള്‍ പുനഃസംഘടന നടത്താന്‍ സാധിക്കുന്നിെല്ലങ്കില് ലോക്സഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ കാരണങ്ങളുടെ പേരില്‍ വീണ്ടും നീേട്ടണ്ടിവരും. പുനഃസംഘടനയുമായി ഗ്രൂപ്പുകള്‍ സഹകരിക്കുന്നില്ലെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നവരില്‍നിന്ന് ഉള്‍പ്പെടെ ഭാരവാഹികളെ തീരുമാനിച്ച് നേതൃത്വം മുന്നോട്ടുപോകും. അങ്ങനെ വന്നാല്‍ ഗ്രൂപ്പുകളില്‍ വിള്ളലുണ്ടാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
No comments