Breaking News

ഗ്രേഡഡ് റെസ്പോണ്സ് ആക്ഷന് പ്ലാന് അനുസരിച്ച്‌ യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള് അറിയിച്ചു.

 


ഗ്രേഡഡ് റെസ്പോണ്സ് ആക്ഷന് പ്ലാന് അനുസരിച്ച്‌ യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള് അറിയിച്ചു.

ഇതനുസരിച്ച്‌ അവശൃ സര്‍വീസ് ഒഴികെയുള്ള എല്ലാത്തിനും നിയന്ത്രണം വരും. കടകള്ക്ക് ഒന്നിടവിട്ട ദിവസങ്ങളില് മാത്രമാണ് പ്രവര്ത്തന അനുമതിയുള്ളു. യെല്ലോ അലര്ട്ട് പ്രകാരം സ്കൂളുകളും കോളെജുകളും അടച്ചു. ഹോട്ടലുകളിലും മെട്രോ ട്രെയിനിലും 50% ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. സ്വിമിങ് പൂള്, ജിം, തീയറ്റര് എന്നിവ അടച്ചു. വിവാഹത്തില് ആളുകള് പങ്കെടുക്കുന്നതിനും നിയന്ത്രണമുണ്ട്. മാളുകളുടെ പ്രവര്ത്തനം ഒന്നിടവിട്ട ദിവസങ്ങളില് മാത്രമാക്കി. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ എന്നുമുതലാണ് നടപ്പിലാക്കുക എന്ന കാരൃത്തില്‍ ഇതുവരെ വൃക്തതയില്ല.

ഏതാനും ദിവസങ്ങളായി ഡല്ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിനു മുകളിലാണെന്ന് കെജരിവാള് പറഞ്ഞു. കൊവിഡ് കേസുകള് കൂടുന്നുണ്ടെങ്കിലും പലര്ക്കും നേരിയ ലക്ഷണങ്ങള് മാത്രമാണുള്ളത്. കൂടുതല് ഓക്സിജന് ഉപയോഗമോ വെന്റിലേറ്ററിന്റെ ആവശ്യകതയോ റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്ന് കെജരിവാള് അറിയിച്ചു. ഒമൈക്രോണ് ഭീഷണിയെത്തുടര്ന്ന് കേന്ദ്ര സര്ക്കാര് നില്കിയ നിര്ദേശത്തിന്റെ അടിസ്ഥാനത്തില് ഡല്ഹിയില് നേരത്തെ രാത്രികാല കര്ഫ്യൂ ഏര്പ്പെടുത്തിയിരുന്നു.

No comments