Breaking News

നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിച്ച് കോൺഗ്രസ്..!! കോൺഗ്രസ് വിട്ട 2 അംഗങ്ങൾ തിരിച്ചു വന്നു..!! മുൻ ഡിസിസി സെക്രട്ടറിക്ക് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായി..

 


ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി തല്‍സ്ഥാനം രാജിവെച്ചു.

19 അംഗങ്ങളുള്ള നടുവില്‍ പഞ്ചായത്തില്‍ തന്നെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 8 ആയി ചുരുങ്ങിതോടെയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് ബേബി രാജക്കത്ത് നല്‍കിയത്.

ഡി.സി.സി സെക്രട്ടറിയായിരുന്ന ബേബി ഓടംപള്ളി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വലംകൈ ആയ ബേബിയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ എ വിഭാഗം തയ്യാറാകാതെ വന്നതോടെ സി.പി.എമ്മിന്റെ പിന്തുണയോടെ ബേബി പ്രസിഡന്റ് ആകുകയാണുണ്ടായത്. ഇതിനായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചുവിജയിച്ച ലിസി ജോസഫ്, സെബാസ്റ്റ്യന്‍ വിലങ്ങോലില്‍ എന്നിവരുടെയും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവിജയിച്ച രേഖ രഞ്ജിത്തിന്റെയും പിന്തുണ ലഭിക്കുകയുമുണ്ടായി.

യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയെ വിപ്പ് ലംഘിച്ച്‌ പരാജയപ്പെടുത്തിയ മൂവരെയും കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കുന്നതിനു നല്‍കിയ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാനിരിക്കെയാണ് ഇവരെ സംഘടനയില്‍ തിരിച്ചെടുത്തുകൊണ്ട് നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കം കോണ്‍ഗ്രസ് തുടങ്ങിയത്. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെക്കില്ലെന്ന നിലപാടില്‍ ബേബി ഉറച്ചുനിന്നതോടെ ഡി.സി.സി നേതൃത്വം തന്ത്രപരമായ നീക്കംനടത്തി. സെബാസ്റ്റ്യന്‍ വിലങ്ങോലില്‍, രേഖ രഞ്ജിത്ത് എന്നിവരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയും ഉപാധികളില്ലാതെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ബേബിക്കുമേല്‍ സമ്മര്‍ദ്ദം മുറുക്കുകയും ചെയ്തു. രേഖ രഞ്ജിത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകൊണ്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ടുകഴിഞ്ഞ ബേബിക്ക് രാജിവയ്ക്കാതെ മറ്റു മാര്‍ഗ്ഗമില്ലാതായി. തന്നെ പിന്തുണയ്ക്കുന്നവരുടെ യോഗം കഴിഞ്ഞദിവസം വിളിച്ചുകൂട്ടിയ ബേബി തന്റെ രാജി തീരുമാനം അവരെ അറിയിക്കുകയായിരുന്നു. നടുവില്‍, കരുവന്‍ചാല്‍ മണ്ഡലം കമ്മിറ്റികള്‍ ബേബിക്കെതിരായി നിലപാട് സ്വീകരിച്ചതും തിരിച്ചടിയായി.

No comments