Breaking News

പഞ്ചാബില്‍ ആരാണ് പാവപ്പെട്ടവരുടെ പ്രതിനിധി..?? 35 കാരനായ..

 


പൊടുന്നനെ പഞ്ചാബിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന നിയമസഭ മണ്ഡലമായി മാറിയിരിക്കുന്നു ബര്‍ണാല ജില്ലയിലെ ഭദാഊര്‍.

മാല്‍വ മേഖലയിലെ ഈ സീറ്റില്‍ നിന്നാണ് നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ജനവിധി തേടുന്നത്. എതിരാളിയായി ആംആദ്മി പാര്‍ട്ടി കളത്തിലിറക്കിയിരിക്കുന്നത് ലാഭ്സിങ് എന്ന 35 വയസ്സുകാരനെ.

ഭദാഊര്‍ ശ്രദ്ധേയമാവാന്‍ രാഷ്ട്രീയവും ചരിത്രപരവുമായ കാരണം കൂടിയുണ്ട് 1952ല്‍ അന്നത്തെ പട്യാല-കിഴക്കന്‍ പഞ്ചാബ് സംസ്ഥാന നിയമസഭയിലേക്ക് ആദ്യമായി നടന്ന തെരഞ്ഞെടുപ്പോളം പഴക്കമുള്ള ഒരു കാരണം.

ആ തെരഞ്ഞെടുപ്പില്‍ നിര്‍പാല്‍ സിങ് രാജാവും ഭൂരഹിത കര്‍ഷകപ്രതിനിധി അര്‍ജുന്‍ സിങ്ങും തമ്മിലായിരുന്നു മത്സരം. നിര്‍പാല്‍ സിങ്ങിന് കൊട്ടാരങ്ങളും കാറുകളും വന്‍ സമ്ബത്തുമെല്ലാമുണ്ടായിരുന്നു. സ്വാഭാവികമായി പ്രചാരണവും അത്ര പണക്കൊഴുപ്പോടെ തന്നെ. ലക്ഷം രൂപയാണ് അന്നത്തെ കാലത്ത് ചെലവഴിച്ചത്. സി.പി.ഐ സ്ഥാനാര്‍ഥിയായ അര്‍ജുന്‍ സിങ് കാളവണ്ടിയില്‍ സഞ്ചരിച്ചാണ് വോട്ടര്‍മാരെ കണ്ടത്. ആള്‍ബലവും പണസ്വാധീനവുമെല്ലാമുണ്ടായിട്ടും രാജാവിനെ തോല്‍പ്പിച്ച്‌ സഖാവ് അര്‍ജുന്‍ സിങ്ങാണ് വന്‍ഭൂരിപക്ഷത്തില്‍ വിജയം കണ്ടതെന്നും വോട്ടര്‍മാര്‍ തന്നെ വിജയിപ്പിച്ച്‌ 1952ലെ ചരിത്രം ആവര്‍ത്തിക്കുമെന്നും ലാഭ്സിങ് പറയുന്നു.

മുഖ്യമന്ത്രി അവകാശപ്പെടുന്നത് താന്‍ ഗരീബ് ഘര്‍ കാ ബേട്ടാ (പാവപ്പെട്ട കുടുംബത്തിലെ സന്താനം) ആണെന്നാണ്. ലാഭ്സിങ് വോട്ടര്‍മാരോട് പറയുന്നതും തന്റെ വിനയാന്വിതമായ പശ്ചാത്തലത്തെപ്പറ്റിത്തന്നെ. മൊബൈല്‍ഫോണ്‍ റിപ്പയറിങ് കട നടത്തുന്ന തന്റെ ആകെ സമ്ബാദ്യം 2014 മോഡല്‍ ഹീറോ ഹോണ്ട മോട്ടോര്‍ സൈക്കിളാണെന്ന് സത്യവാങ്മൂലത്തിലും ചേര്‍ത്തിരിക്കുന്നു. പിതാവ് ഡ്രൈവറാണ്, മാതാവ് ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ തൂപ്പുകാരിയും.

മുഖ്യമന്ത്രിയുടെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ മണ്ഡലത്തില്‍ തലങ്ങും വിലങ്ങുമോടുമ്ബോള്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ കയറിയിറങ്ങിയും ആളുകളെ കണ്ടുമാണ് ലാഭ്സിങ്ങിന്റെ വോട്ടുപിടിത്തം. ഓരോ ബസിലും 50 യാത്രക്കാരെങ്കിലുമുണ്ടാവുമെന്നും അവരെ നേരില്‍ കണ്ട് ഇടപഴകാന്‍ കഴിയുന്നത് നേട്ടമാകുമെന്നും അദ്ദേഹം കരുതുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റാലികള്‍ നിരോധിച്ച തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനവും അനുഗ്രഹമായി.

അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരകാലത്താണ് ലാഭ്സിങ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. പരമ്ബരാഗതമായി ശിരോമണി അകാലിദള്‍ സ്ഥാനാര്‍ഥികളെ ജയിപ്പിച്ചു പോന്ന മണ്ഡലമാണിത്. 1969ലും 2012ലും മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയിലെ പിര്‍മല്‍ സിങ് ധൗല വിജയം കണ്ടു. എന്നാല്‍ ഇപ്പോള്‍ ധൗല പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയിരിക്കുന്നു. ധൗലയുടെ പാര്‍ട്ടി മാറ്റം അദ്ദേഹത്തിന് നഷ്ടം വരുത്തിവെച്ചുവെന്നും തനിക്ക് ക്ഷീണമുണ്ടാക്കില്ലെന്നും ആപ് സ്ഥാനാര്‍ഥി പറയുന്നു.

ആംആദ്മി പാര്‍ട്ടിയുടെ ശക്തി കേന്ദ്രമാണ് മാല്‍വ മേഖല. നിലവിലെ 20 നിയമസഭാംഗങ്ങളില്‍ 18 പേരെയും ജയിപ്പിച്ചെടുത്തത് ഇവിടെ നിന്നാണ്. അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവത് മന്നിനെ രണ്ടുവട്ടം തുടര്‍ച്ചയായി പാര്‍ലമെന്‍റിലെത്തിച്ച സംഗ്റൂര്‍ ലോക്സഭ മണ്ഡലത്തിലാണ് ഭദാഊറും. ധുരി മണ്ഡലത്തില്‍ നിന്ന് ഇക്കുറി നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട് മന്‍.

ലാഭ്സിങ്ങും പിതാവും കര്‍ഷക സമരത്തില്‍ സജീവമായിരുന്നു. മാല്‍വ മേഖല ഒട്ടാകെ കര്‍ഷക സമരം നടന്ന ടിക്റി അതിര്‍ത്തിയിലുമായിരുന്നു. മാനും ആപ്പിന്റെ പരമോന്നത പ്രചാരകന്‍ അരവിന്ദ് കെജ്രിവാളുമെല്ലാം ഏറ്റവും കൂടുതല്‍ സമയം ചെലവിടുക ഭദാഊറിലാവും.

No comments