Breaking News

ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിെന്‍റ നേരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ശിവസേന എം.പിയുടെ കത്ത്..

 


ബി.ജെ.പിയിതര സര്‍ക്കാറുകളെ മറിച്ചിടാന്‍ നടത്തുന്ന കുതിക്കച്ചവടത്തിെന്‍റയും വഴങ്ങാത്തവരെ മെരുക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതിെന്‍റയും നേരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ശിവസേന എം.പി സഞ്ജയ് റാവത്ത് രാജ്യസഭ അധ്യക്ഷന് കത്ത് നല്‍കി.

ബി.ജെ.പിയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്തതിന് കേന്ദ്ര ഏജന്‍സികള്‍ തന്നെയും കുടുംബത്തെയും നിരന്തരം വേട്ടയാടുകയാണെന്ന് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് നല്‍കിയ കത്തില്‍ അദ്ദേഹം വിശദമാക്കുന്നുണ്ട്.

മഹാരാഷ്ട്ര സര്‍ക്കാറിനെ മറിച്ചിടുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസം മുമ്ബ് ചിലയാളുകള്‍ സംഘം തന്നെ സമീപിച്ചിരുന്നുവെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. സംസ്ഥാനത്ത് ഭരണപ്രതിസന്ധി സൃഷ്ടിച്ച്‌ ഒരു ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് എത്തിക്കുകയായിരുന്നു സംഘത്തിെന്‍റ ആവശ്യം. അവരുടെ ആവശ്യം നിരസിച്ചതോടെ പ്രലോഭനം ഭീഷണിയായി മാറി. 'ഞാന്‍ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് അവര്‍ പറഞ്ഞു'- സഞ്ജയ് റാവത്ത് എഴുതി.

ഒരു മുന്‍ റെയില്‍വെ മന്ത്രിയുടെ അനുഭവം ഉണ്ടാകുമെന്നാണ് അവര്‍ പറഞ്ഞത്. വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരും. തന്നെ കൂടാതെ മഹാരാഷ്ട്ര മന്ത്രി സഭയിലുള്ള രണ്ട് പേരും മുതിര്‍ന്ന മറ്റു രണ്ട് നേതാക്കളും അഴിയെണ്ണി വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. അങ്ങിനെ ഇടക്കാല തെരഞ്ഞെടുപ്പിലേക്കെത്തിക്കുകയാണ് അവരുടെ പദ്ധതി -റാവത്ത് കത്തില്‍ പറയുന്നു.

തുടര്‍ന്ന് വന്നത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിെന്‍റ ഇടപെടലാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് താനോ കുടുംബമോ നടത്തിയ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടവരെയെല്ലാം ഇ.ഡിയും മറ്റു കേന്ദ്ര ഏജന്‍സികളും സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം രാജ്യസഭാധ്യക്ഷന് നല്‍കിയ കത്തില്‍ പറയുന്നു. കരാര്‍ തുകയേക്കാള്‍ കൂടുതല്‍ പണം താന്‍ നല്‍കിയെന്ന് സമതിക്കണമെന്നായിരുന്നു ഭൂമി ഇടപാട് നടത്തിയവരോട് കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുക കൂടി ചെയ്തതോടെ 28 പേര്‍ ഇതിനകം തെറ്റായി കേന്ദ്ര ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നും റാവത്ത് വിശദീകരിക്കുന്നു.

2003 ലെ പി.എം.എല്‍.എ നിയമം ഉപയോഗിച്ച്‌ തന്നെയും മറ്റു ശിവസേന നേതാക്കളെയും ജയിലിലടക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 2003 ന് മുമ്ബ് നടന്ന ഭൂമിയിടപാടുകളടക്കമാണ് ഇതിനായി കേന്ദ്ര ഏജന്‍സികള്‍ കരുക്കളാക്കുന്നതെന്നും റാവത്ത് പറയുന്നു.

ബി.ജെ.പിയുമായി ശിവസേന സഖ്യമൊഴിഞ്ഞതിന് ശേഷം നേതാക്കള്‍ ഇത്തരത്തിലുള്ള വേട്ടയാടലുകള്‍ക്ക് നിരന്തരം ഇരയാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടികാട്ടി. മഹാരാഷ്ട്ര സര്‍ക്കാറിനെ എങ്ങിനെയും താഴെയിറക്കുകയാണ് കേന്ദ്രത്തിലെ ലക്ഷ്യം. ഇത് ജനാധിപത്യത്തിനെതിരായ ആക്രമണമാണ്. സര്‍ക്കാറിനെ മറിച്ചിടാന്‍ സഹായിക്കാത്തതിെന്‍റ പ്രത്യാഘാതമാണ് താനും കൂടെ നില്‍ക്കുന്നവരും അനുഭവിക്കുന്ന വേട്ടയാടലുകളെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

'ആദ്യമവര്‍ സോഷ്യലിസ്റ്റുകളെ തേടിവന്നു, അപ്പോള്‍ ഞാന്‍ മിണ്ടിയില്ല, കാരണം ഞാന്‍ സോഷ്യലിസ്റ്റായിരുന്നില്ല...' എന്ന് തുടങ്ങുന്ന ജര്‍മന്‍ പുരോഹിതന്‍ മാര്‍ട്ടിന്‍ നീമല്ലറിെന്‍റ പ്രസിദ്ധമായ കവിത ഉദ്ധരിച്ചുകൊണ്ടാണ് റാവത്ത് കത്ത് അവസാനിപ്പിക്കുന്നത്.


No comments