Breaking News

മുംബൈയിലെത്തിയ ശശി തരൂരിനെ സ്വീകരിക്കാന്‍ പ്രമുഖ നേതാക്കള്‍ എത്തിയില്ല.

 


കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുതേടി മുംബൈയിലെത്തിയ ശശി തരൂരിനെ സ്വീകരിക്കാന്‍ പ്രമുഖ നേതാക്കള്‍ എത്തിയില്ല.

ദിവസങ്ങള്‍ക്ക് മുമ്ബ് എതിര്‍ സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തിയപ്പോള്‍ മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ളവരാണ് സ്വീകരിക്കാനെത്തിയത്.


മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നു കണ്ട ശേഷമാണ് തരൂര്‍ ദാദറിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. മുന്‍ എം.പി പ്രിയാദത്തും രാജ്യസഭാ എം.പി. ബാലചന്ദ്ര മുങ്കേക്കറും മാത്രമാണ് തരൂരിനെ കാണാനെത്തിയ പ്രമുഖര്‍. പാര്‍ട്ടി ആസ്ഥാനത്തെ രണ്ടാം നിലയിലൊരുക്കിയ വേദിയില്‍ കയറാതെ സദസ്സിലുള്ള ഏതാനും പേരോട് സംസാരിച്ച ശേഷമായിരുന്നു മടക്കം. തരൂര്‍ കണ്ടവരില്‍ വോട്ടവകാശമുള്ളവര്‍ വിരളം

No comments