Breaking News

പാലാ കയ്യിൽ നിന്ന് പോയേക്കും; എൽഡിഎഫിനെ ഞെട്ടിക്കാൻ എൻസിപി, നിർണായക നീക്കവുമായി രണ്ട് വിഭാഗങ്ങൾ..

 


കേരള രാഷ്ട്രീയ സമവാക്യങ്ങളെ ആകെ മാറ്റിമറിച്ചായിരുന്നു കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് പ്രവേശനം. ജോസിന്റെ മാറ്റം മധ്യതിരുവിതാംകൂറിലുള്‍പ്പെടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടാക്കുമെന്ന ആശങ്ക യുഡിഎഫിന് ഇപ്പോഴേ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജോസിന് തിരിച്ചടി നല്‍കാനും ജോസിന്റെ അഭാവം സൃഷ്ടിച്ച ക്ഷീണം പരിഹരിക്കുകയാണ് യുഡിഎഫിനെ മുന്നിലെ പ്രധാന വെല്ലുവിളി.


ഇതിനായി കൂടുതല്‍ കക്ഷികളെ മുന്നണിയിലെത്തി ശക്തിപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുക. ഇതിനിടെ പാലാ സീറ്റ് സംബന്ധിച്ച് എന്‍സിപിയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായി തുടരുന്നുണ്ട്. സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായാല്‍ ശക്തമായ തീരുമാനമെടുക്കാന്‍ എന്‍സിപിയും നിര്‍ബന്ധിതരായേക്കും. മുന്നണി വിടാനുള്ള സാധ്യതകാളാണ് ഇതിൽ ഏറെയും . വിശദാംശങ്ങളിലേക്ക്..


മധ്യകേരളം ചുവക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി ജോസ് കെ മാണിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തത്. കോട്ടയം ജില്ലയില്‍ ആധിപത്യം ഉറപ്പിക്കാനാകുമെന്ന് ഇടതുമുന്നണി കണക്കാക്കുന്നുണ്ട്. ഒപ്പം പരമ്പരാഗത കേരള കോണ്‍ഗ്രസ് വോട്ടുകളും ക്രൈസ്തവ വോട്ടുകളും സിപിഎം ലക്ഷ്യം വെയ്ക്കുന്നുണ്ട്.


എന്നാല്‍ ഇടതുമുന്നണിയുടെ ഈ നീക്കത്തെ ചെറുക്കാനുള്ള മറുതന്ത്രം യുഡിഎഫ് ക്യാമ്പില്‍ ശക്തമായി നടക്കുന്നുണ്ടെന്നാണ് സൂചന. ഇതിനായി മറ്റുകക്ഷികളെ കൂടെ കൂട്ടി മുന്നണി ശക്തിപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുക. ഇതിനായി ആദ്യം തന്നെ എന്‍സിപിയെ യുഡിഎഫ് പാളയത്തിലേക്ക് എത്തിക്കുക തന്നെയാണ് ലക്ഷ്യം.


എന്‍സിപിയുടെ സീറ്റായ പാലായും സിപിഐയുടെ സീറ്റായ കാഞ്ഞിരപ്പള്ളിയും എല്‍ഡിഎഫിന് തലവേദനയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാലാ വിട്ടുകൊടുക്കാന്‍ കാപ്പന്‍ എന്തായാലും തയ്യാറാവില്ല. ഇനി കാപ്പനെ മറികടന്ന് സീറ്റ് ജോസ് വിഭാഗത്തിന് നല്‍കിയാല്‍ കാപ്പല്‍ മുന്നണി വിടുമെന്ന കാര്യത്തില്‍ സംശയമില്ല


അതേസമയം, പാലാ സീറ്റ് കിട്ടില്ലെന്ന് എന്‍സിപിക്ക് ഏകദേശം ഉറപ്പായ മട്ടാണ്. ഇതോടെ എന്‍സിപിയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശക്തി സമാഹരിക്കാന്‍ തുടങ്ങിയതായാണ് സൂചന. മാണി സി കാപ്പനെ പാല സീറ്റില്‍ തഴഞ്ഞാല്‍ ഔദ്യോഗിക വിഭാഗം തന്നെ യുഡിഎഫിലേക്ക് പോകുമെന്ന ആശങ്കയാണ് പാര്‍ട്ടിക്കള്ളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.


ഇങ്ങനെ ഒരു ആശങ്ക പാര്‍ട്ടിയില്‍ ഉയര്‍ന്നതോടെ ഇരുവിഭാഗങ്ങളും ആളുകളെ തങ്ങളുടെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ ശക്തമായി നടക്കുന്നുണ്ട്. ഇതിനായി ജില്ലാ പ്രസിഡന്റുമാരെയും ഭാരവാഹികളെയും ഒപ്പം ചേര്‍ക്കാനാണ് നേതാക്കളുടെ ശ്രമം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നേ എന്തായാലും ഒരു മുന്നണി മാറ്റത്തിന് എന്‍സിപി ശ്രമിച്ചേക്കില്ലെന്ന സൂചനയും ഉണ്ട്.


എന്നാല്‍ പാര്‍ട്ടിയുടെ ഈ പ്രതിസന്ധിയില്‍ ആകെ വെട്ടിലായിരിക്കുന്നത് താഴെ തട്ടിലെ നേതാക്കളാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാത്രമാണ് മുന്നണി മാറ്റം സംഭവിക്കു. ഇടത് മുന്നണിയില്‍ നിന്ന് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ വിജയിച്ച ശേഷം, പാര്‍ട്ടി മുന്നണി മാറിയാല്‍ ജനപ്രതിനിധികള്‍ കൂറുമാറ്റ പരിധിയില്‍ വരും. ശശീന്ദ്രന്‍ പക്ഷത്തുള്ള പ്രവര്‍ത്തകരെയാണ് ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.


ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ഔദ്യോഗിക നേതൃത്വം മുന്നണി വിട്ട് യുഡിഎഫിലേക്ക് പോയാല്‍ ശശീന്ദ്രന്‍ വിഭാഗത്തിലെ ജനപ്രതിനിധികളുടെ ഭാവി അനിശ്ചിതത്വത്തിലാകും. ഈ ഒറ്റ കാരണം കൊണ്ട് തന്നെ എന്‍സിപിയിലെ താഴെ തട്ടിലുള്ള നേതാക്കളുടെ ആവശ്യം സിപിഎം പരിഗണിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.


അതേസമയം, എന്‍സിപി ദേശീയ നേതൃത്വം ശരദ് പവാറിനെ ഈ ആഴ്ച കാണാന്‍ ആലോചിക്കുന്നുണ്ട്. ദേശീയ നേതൃത്വത്തിന് ഇടതുമുന്നണിയില്‍ തന്നെ തുടരണമെന്ന നിര്‍ബന്ധമില്ല, ഭരണമാറ്റത്തിന് സാധ്യതയുണ്ടെങ്കില്‍ യുഡിഎഫിവേക്ക് കളം മാറ്റിപ്പിടിക്കുന്നതിന് ദേശീയ നേതൃത്വം അനുമതി നല്‍കിയേക്കും.

No comments