Breaking News

വിജയദശമി ദിനമായ ഞായറാഴ്ച താജ്മഹലില്‍ അതിക്രമിച്ചുകയറി സംഘപരിവാര്‍ സംഘടനയായ ഹിന്ദുജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍.

 


വിജയദശമി ദിനമായ ഞായറാഴ്ച താജ്മഹലില്‍ അതിക്രമിച്ചുകയറി സംഘപരിവാര്‍ സംഘടനയായ ഹിന്ദുജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. കാവിക്കൊടിയുമായി താജ്മഹലിെന്‍റ പരിസരത്തെത്തിയ ഇവര്‍ പ്രാര്‍ഥന നടത്തിയതായും അവകാശപ്പെട്ടു. സംഭവങ്ങളുടെ വീഡിയോയും ഇവര്‍തന്നെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'താജ്മഹല്‍ യഥാര്‍ഥത്തില്‍ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നു. കുറച്ച്‌ വര്‍ഷങ്ങളായി ഞാന്‍ താജ്മഹലില്‍ എത്താറുണ്ട്. അഞ്ച് തവണയെങ്കിലും ഇവിടെവച്ച്‌ ശിവനോട് പ്രാര്‍ഥിച്ചിട്ടുണ്ട്. സ്മാരകം ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നതുവരെ അത് തുടരും'-കയ്യേറ്റത്തിന് നേതൃത്വം നല്‍കിയ ഹിന്ദുജാഗരണ്‍ മഞ്ച് ആഗ്ര യൂണിറ്റ് പ്രസിഡന്‍റ് ഗൗരവ് താക്കൂര്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

No comments