Breaking News

കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് നേരത്തെ പ്രഖ്യാപിച്ചതിന് പിന്നില്‍ ഒരു കാരണം..!! ലീഗിന്റെ കണക്കുകൂട്ടല്‍ ഇങ്ങനെ..

 


മലപ്പുറം: കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുകയാണെന്ന് കഴിഞ്ഞ ദിവസമാണ് മുസ്ലീം ലീഗ് പ്രഖ്യാപിച്ചത്. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ ഈ നീക്കം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് ഇത്ര നേരത്തെ പ്രഖ്യാപിച്ചതിന് മുന്നില്‍ ലീഗിന് വ്യക്തമായ കാരണമുണ്ട്. ആ ഒരു ഒറ്റ കാരണം കൊണ്ടാണ് നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇത്ര നേരത്തെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരികയാണെന്ന് വ്യക്തമാക്കിയത്. വിശദാംശങ്ങളിലേക്ക്. .


ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് രണ്ട് വര്‍ഷം തികയും മുമ്പ് രാജിവച്ച് മടങ്ങിവരുന്നത് സ്വഭാവികമായും വിമര്‍ശനത്തിന് ഇടയാക്കും. അനാവശ്യമായി ഉപതിരഞ്ഞെടുപ്പ് ഉണ്ടാക്കിയെന്ന വിമര്‍ശനം പ്രതിപക്ഷവും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരത്തില്‍ ഉയരുന്ന വിമര്‍ശനത്തിന്റെ ആക്കം കുറയ്ക്കാനാണ് നേരത്തെ മുസ്ലീം ലീഗ് ഇക്കാര്യം പ്രഖ്യാപിച്ചത്.


തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ പ്രചരണ സമയത്ത് വിമര്‍ശനങ്ങള്‍ ഉയരില്ലെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്. ഈ വിമര്‍ശനം മറ്റുപാര്‍ട്ടികള്‍ ആയുധമാക്കുമെന്ന് ലീഗിന് നല്ല ബോദ്ധ്യമുണ്ട്. ഇതൊക്കെ മുന്നില്‍ കണ്ടാണ് ലീഗ് പ്രഖ്യാപനം നേരത്തെയാക്കിയത്.


ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായാണ് ആദ്യ മാറ്റം. പിന്നാലെ 2017ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയായി. വേങ്ങരയില്‍ എംഎല്‍എ ആയിരിക്കുമ്പോഴാണ് ലോക്‌സഭയില്‍ മത്സരിക്കാന്‍ ഇറങ്ങിയത്.


കുഞ്ഞാലിക്കുട്ടി മുഴുവന്‍ സമയവും കേരളത്തിലുണ്ടാകുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് നേതാക്കള്‍ക്കുള്ളത്. കോണ്‍ഗ്രസിലെയും പൊതുവികാരം ഇങ്ങനെയാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണം എങ്ങനെയെങ്കിലും പിടിച്ചടക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.


കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തില്‍ എത്തുമെന്നായിരുന്നു ലീഗിന്റെ കണക്കുകൂട്ടല്‍. ഇത് മുന്നില്‍ കണ്ടാണ് ലീഗടക്കമുള്ള പല യുഡിഎഫിന്റെ മുഖ്യനേതാക്കളും മത്സര രംഗത്തേക്കത് ഇറങ്ങിയത്. എന്നാല്‍ ഭരണമില്ലാത്തതോടെ വീണ്ടും പ്രതിപക്ഷത്തിരിക്കാനായിരുന്നു യുപിഎയുടെ വിധി.

No comments