Breaking News

നിയമസഭയിലും രാജ്യസഭയിലും സീറ്റ് കിട്ടിയില്ല..!! പ്രതിഷേധിച്ച് ചെറിയാന്‍ ഫിലിപ്പ്.. ഇനി..

 


കോഴിക്കോട്: രാജ്യസഭാ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് ഗ്രന്ഥരചനയിലേക്ക് കടക്കുന്നു. ഇടതുമുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി ചെറിയാന്‍ ഫിലിപ്പ് വരുമെന്ന സൂചന ഒരു വര്‍ഷത്തോളമായി സജീവമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ ചെറിയാന്‍ ഫിലിപ്പിനു സീറ്റ് നല്‍കാതിരുന്നത് രാജ്യസഭയിലേക്ക് പരിഗണിക്കുന്നതു കൊണ്ടാണെന്നായിരുന്നു ഇടതുക്യാമ്ബില്‍ നിന്നടക്കമുള്ള വിശദീകരണം.


എന്നാല്‍ വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജോണ്‍ ബ്രിട്ടാസ്, ടി.ശിവദാസന്‍ എന്നിവരെ രാജ്യസഭാ സ്ഥാനാര്‍ഥികളായി നിശ്ചയിക്കുകയായിരുന്നു.


രാജ്യസഭയിലേക്ക് ടിക്കറ്റില്ലെന്ന് വ്യക്തമായതോടെ ഗ്രന്ഥരചനയിലേക്ക് കടക്കുകയാണെന്ന് വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.


40 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ചെറിയാന്‍ ഫിലിപ് രചിച്ച "കാല്‍ നൂറ്റാണ്ട്' എന്ന രാഷ്ട്രീയ ചരിത്ര ഗ്രന്ഥത്തിന്‍റെ രണ്ടാം ഭാഗമാണ് പുതുതായി രചിക്കുന്നത്. "ഇടതും വലതും' എന്ന് പേരിട്ടിരിക്കുന്ന പുതിയ പുസ്തകവും കേരളത്തിന്‍റെ രാഷ്ട്രീയ ചിത്രം പകര്‍ത്തുന്നതായിരിക്കും.


ചാരക്കേസ് വിവാദം കൊടുമ്ബിരിക്കൊണ്ട കാലത്ത് കരുണാകര പക്ഷത്തോടൊപ്പം കോണ്‍ഗ്രസിലായിരുന്ന ചെറിയാന്‍ ഫിലിപ്പിന്‍റെ പുതിയ ഗ്രന്ഥം വിവാദത്തിനു വഴിവച്ചേക്കുമെന്നും സൂചനയുണ്ട്.


ഇത് രണ്ടാം തവണയാണ് ഇടതുമുന്നണി ചെറിയാന്‍ ഫിലിപ്പിന് രാജ്യസഭാ സീറ്റ് നിഷേധിക്കുന്നത്. നാലു വര്‍ഷം മുന്‍പും അദ്ദേഹത്തെ പരിഗണിച്ചെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു.

No comments