രാഹുൽ ഗാന്ധിയെ കണ്ട് സതീശൻ.. രാഹുൽ നൽകിയത് ഒരേയൊരു ഉപദേശം.. ഉറപ്പ് നൽകി..
ന്യൂഡല്‍ഹി: ഗ്രൂപ്പിന് അതീതമായി പാര്‍ട്ടി താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോകാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. പ്രതിപക്ഷ േനതാവായ ശേഷം ദേശീയ നേതാക്കളുമായി സൗഹൃദ കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയതായിരുന്നു സതീശന്‍. ഐക്യത്തോടെ നിയമസഭയിലും പുറത്തും പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ നിര്‍ദേശിച്ചു.
സൗഹൃദ സന്ദര്‍ശനത്തിനപ്പുറം, പാര്‍ട്ടി കാര്യങ്ങളൊന്നും ചര്‍ച്ചയായില്ലെന്ന് വി.ഡി. സതീശന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അത്തരമൊരു ദൗത്യം തെന്റ യാത്രക്ക് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ ഗ്രൂപ് ഒരു യാഥാര്‍ഥ്യമാണ്.
അത് ഇല്ലാതാക്കാനല്ല ശ്രമം. അതേസമയം, ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ വിഴുങ്ങുന്ന വിധം അതിപ്രസരം ഉണ്ടാകാന്‍ പാടില്ല.
രാഹുല്‍ ഗാന്ധിക്കു പുറമെ എ.കെ. ആന്‍റണി, കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, മുകുള്‍ വാസ്നിക് എന്നിവരുമായി ചര്‍ച്ച നടത്തി വി.ഡി. സതീശന്‍ നാട്ടിലേക്ക് മടങ്ങി. കെ.പി.സി.സി പുനഃസംഘടന, യു.ഡി.എഫ് കണ്‍വീനര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം നടക്കാനിരിക്കേ, കൂടിക്കാഴ്ചകളില്‍ അക്കാര്യങ്ങളില്‍ അനൗപചാരിക ചര്‍ച്ച നടന്നു. രാഹുല്‍ ഗാന്ധി താല്‍പര്യപ്പെട്ട പ്രകാരം മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച ഡല്‍ഹിയിലെത്തും.

No comments