Breaking News

'സുഖമാണോ സര്‍? ഏറെ സന്തോഷമുണ്ട്'..!! മഞ്ഞുരുകിയ കൂടിക്കാഴ്ചയില്‍ ഒന്നായി സിധുവും ക്യാപ്റ്റനും - വിഡിയോ

 


ചണ്ഡിഗഢ്: ക്യാപ്റ്റനെ കണ്ടമാത്രയില്‍ കൈകൂപ്പി 'ഗാര്‍ഡെടുത്ത്' സിധു ചോദിച്ചു. 'സര്‍ സുഖമാണോ..അങ്ങയെ കണ്ടതില്‍ അത്രയേറെ സന്തോഷമുണ്ട്'...ഏറെക്കാലമായി വൈരം കൊണ്ടുനടക്കുന്ന നേതാക്കന്മാര്‍ക്കിടയിലെ മഞ്ഞുരുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിങ് ജീനിയസായിരുന്ന സിധുവിന്‍റെ ആ ഒരു 'ഷോട്ട്' മാത്രം മതിയായിരുന്നു. ആ ചോദ്യത്തിലൂടെ ക്യാപ്റ്റന്‍റെ പരിഭവങ്ങളെല്ലാം സിധു ബൗണ്ടറി കടത്തി. കണ്ടിരുന്ന 'ഗാലറി'യില്‍ അതിന്‍റെ ആവേശവും സന്തോഷവും. പഞ്ചാബിലെ കോണ്‍ഗ്രസ് ഒരുപാടുകാലമായി കാത്തിരുന്ന നിമിഷമായിരുന്നു അത്. ഐക്യത്തിന്‍റെ ക്രീസില്‍ ഒരുമിക്കുന്ന നവ്ജോത് സിങ് സിധുവും മുഖ്യമന്തി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും.


ഇരുവരും ഒന്നിച്ച ആവേശത്തില്‍ കോണ്‍ഗ്രസ് ഇനി തെരഞ്ഞെടുപ്പിന്‍റെ പോരിടത്തിലേക്കിറങ്ങും. ആ ഗോദയില്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കെപ്പട്ട സിധുവും അമരീന്ദറും ഒന്നിച്ചുചേര്‍ന്ന് കോണ്‍ഗ്രസ് ഇന്നിങ്സിനെ നയിക്കും.


പഞ്ചാബ് ഭവനില്‍ പി.സി.സി അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി നടന്ന ചടങ്ങിനിടെയാണ് സിധുവും അമരീന്ദര്‍ സിങ്ങും കണ്ടുമുട്ടിയത്. തീന്‍മേശക്കരികെ ഇരിക്കുകയായിരുന്ന മുഖ്യമന്ത്രിക്ക് മുന്നിലെത്തിയാണ് സിധു കൈകൂപ്പി കുശലാേന്വഷണം നടത്തിയത്. തുടര്‍ന്ന് തന്‍റെ എതിര്‍വശത്തായി ഇരിക്കാന്‍ ഒരുങ്ങിയ സിധുവിനെ തൊട്ടടുത്തേക്ക് അമരീന്ദര്‍ ക്ഷണിച്ചിരുത്തുകയായിരുന്നു. വളരെ സൗഹൃദപരമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളിലൊരാള്‍ പറഞ്ഞു.



സര്‍ക്കാര്‍ തീരുമാനങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ടിരുന്ന സിധുവിനെതിരെ അമരീന്ദറും ശക്തമായ രീതിയില്‍ പ്രതികരിച്ചതോടെയാണ് പിണക്കം മുറുകിയത്. ഇടഞ്ഞുനിന്നു സിധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചാണ് ൈഹക്കമാന്‍ഡ് വെടിനിര്‍ത്തലിന് കളമൊരുക്കിയത്. തുടക്കത്തില്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയ അമരീന്ദര്‍ സിങ്ങിനെ ഏറെ പണിപ്പെട്ട് അനുനയിപ്പിച്ചായിരുന്നു പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമനം നടത്തിയത്.


പഞ്ചാബ് കോണ്‍ഗ്രസിലെ എല്ലാവരെയും ഒരുമിച്ച്‌ കൊണ്ടുപോവുകയാണ് തന്‍റെ ലക്ഷ്യമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിതനായ ഉടന്‍ സിധു പ്രഖ്യാപിച്ചിരുന്നു. തന്‍റെ യാത്ര തുടങ്ങിേട്ടയുള്ളൂവെന്നും പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുകയാണ് ഉന്നമെന്നും സിധു വ്യക്തമാക്കുകയും ചെയ്തിരുന്നു. 'പഞ്ചാബില്‍ വിജയം ആവര്‍ത്തിക്കുകയെന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനായി എളിയ കോണ്‍ഗ്രസുകാരന്‍ എന്ന നിലക്ക് സംസ്ഥാനത്തെ ഒാരോ പാര്‍ട്ടി അംഗത്തെയും ചേര്‍ത്തുനിര്‍ത്തി പ്രവര്‍ത്തിക്കും. പഞ്ചാബ് മാതൃകയും ഹൈക്കമാന്‍ഡിന്‍റെ 18ഇന അജണ്ടയും മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കും' -അധ്യക്ഷ പദവിയിലെത്തിയതിനുപിന്നാലെ സിധുവിന്‍റെ പ്രതികരണം ഇതായിരുന്നു.

No comments