Breaking News

വാളോങ്ങി ഹൈകമാന്‍ഡ്..!! അഭിപ്രായം കേള്‍ക്കും, സമ്മര്‍ദം വേണ്ട..!! നിയോഗിച്ചവര്‍ തന്നെ നയിക്കും..

 


തലമുറമാറ്റത്തിന് വഴിമുടക്കുന്ന മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ക്കുനേരെ വാളോങ്ങി കോണ്‍ഗ്രസ് ഹൈകമാന്‍ഡ്.

അനുനയം ബലഹീനതയായി കണക്കാക്കുന്ന സമ്മര്‍ദതന്ത്രത്തിന് വഴങ്ങില്ല. ഡി.സി.സി പ്രസിഡന്‍റുമാരുടെ പട്ടികയില്‍ ഇനി മാറ്റമില്ല. മേഖല, സാമുദായിക, വനിത, പിന്നാക്ക വിഭാഗ പ്രാതിനിധ്യങ്ങളിലെ പോരായ്മ ഇനി നടക്കാനിരിക്കുന്ന പുനഃസംഘടനകളിലൂടെ മാറ്റിയെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ഹൈകമാന്‍ഡ് നിര്‍ദേശം നല്‍കി.


സംസ്ഥാനത്ത് കോണ്‍ഗ്രസിെന്‍റ മുന്നോട്ടുള്ള പോക്ക് തടസ്സപ്പെടുത്തുന്ന വിധമാണ് പുതിയ നേതാക്കളെ മുതിര്‍ന്നവരടക്കം വെല്ലുവിളിക്കുന്നതെന്നാണ് ഹൈകമാന്‍ഡിെന്‍റ വിലയിരുത്തല്‍. നേതൃമാറ്റം നടക്കണമെന്നത് നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം എടുത്ത ഉറച്ചതീരുമാനമാണ്. അതിെന്‍റ പേരിലുള്ള പിണക്കം തീര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ ഡല്‍ഹിക്കു വിളിക്കുകയും അനുനയ രൂപത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തതാണ്. എന്നാല്‍, പിന്നീടും വഴിമുടക്കുന്ന സമീപനങ്ങളാണ് ഉണ്ടാകുന്നതെന്ന വിലയിരുത്തലോടെയാണ് ഹൈകമാന്‍ഡ് കര്‍ക്കശ നിലപാട് സ്വീകരിച്ചത്. ഇരുവരെയും അനുനയിപ്പിക്കാന്‍ ഡല്‍ഹിക്ക് വിളിക്കില്ല.


ഡി.സി.സി പ്രസിഡന്‍റുമാരുടെ കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയതാണ്. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്കു പുറമെ ഹൈകമാന്‍ഡിനുവേണ്ടി സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും ഇവരുമായി സംസാരിച്ചിരുന്നു. ഇരുവരുടെയും ജില്ലകളില്‍ അവര്‍ താല്‍പര്യപ്പെട്ടവരെ നിയോഗിച്ച ശേഷമാണ് അന്തിമപട്ടിക പ്രഖ്യാപിച്ചത്. എന്നിട്ടും പട്ടിക അസ്വീകാര്യമെന്ന നിലയില്‍ പരസ്യ പ്രസ്താവന നടത്തിയതാണ് ഹൈകമാന്‍ഡിനെ ഏറെ ചൊടിപ്പിച്ചത്.


ഗ്രൂപ് അതിപ്രസരത്തിനൊപ്പം, ഗ്രൂപ്പിെന്‍റ പേരിലുള്ള സംഘടിത വിലപേശലാണ് നടക്കുന്നതെന്നാണ് ഹൈകമാന്‍ഡ് വിലയിരുത്തുന്നത്. യുവനേതാക്കളുടെയും മറ്റും നിരന്തര പരാതികളില്‍ കഴമ്ബുണ്ടെന്ന് കണ്ട് ഗ്രൂപ് അതിപ്രസരം ഒതുക്കാന്‍ രാഹുല്‍ നേരത്തെ പലവട്ടം കളത്തിലിറങ്ങിയതാണ്. തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങേണ്ട ഘട്ടത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിലും ഭാരവാഹികളെ തീരുമാനിക്കുന്നതിലും സമ്മര്‍ദതന്ത്രം പ്രയോഗിക്കുന്ന ഗ്രൂപ് നേതാക്കെള അതിജീവിക്കാന്‍ കഴിഞ്ഞിരുന്നില്ല.


വളരെ നീണ്ടകാലം നേതൃചുമതല നല്‍കിയ ശേഷവും പുതിയ നേതാക്കള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതിനുപകരം വഴിമുടക്കുന്നരീതി അനുവദിക്കാനാവില്ല. അഭിപ്രായം കേള്‍ക്കും; സമ്മര്‍ദം വേണ്ട. പാര്‍ട്ടിയെ നയിക്കാന്‍ ഹൈകമാന്‍ഡ് നിയോഗിക്കുന്നവരെ പാവകളാക്കാന്‍ അനുവദിക്കില്ല. പുതിയ നേതൃനിരക്ക് പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടായിരിക്കും. അതിനൊപ്പം വീഴ്ചകളുണ്ടായാല്‍ അതിെന്‍റ ഉത്തരവാദിത്തവും അവര്‍ക്കായിരിക്കുമെന്ന വ്യക്തമായ സന്ദേശവും സംസ്ഥാനത്തെ മുന്‍നിര നേതാക്കള്‍ക്ക് ഹൈകമാന്‍ഡ് പ്രതിനിധികള്‍ കൈമാറിക്കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയെ അവമതിക്കുന്ന വിധത്തിലുള്ള പരസ്യപ്രസ്താവനകള്‍ ഉണ്ടായാല്‍ കര്‍ക്കശ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

No comments