Breaking News

സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് പി.വി.ആര്‍ നാച്വര്‍ റിസോര്‍ട്ടിന് വേണ്ടി നിര്‍മിച്ച നാല് തടയണകളാണ് പൊളിച്ച്‌ നീക്കാന്‍ ഉത്തരവിട്ടത്.

 


സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് പി.വി.ആര്‍ നാച്വര്‍ റിസോര്‍ട്ടിന് വേണ്ടി നിര്‍മിച്ച നാല് തടയണകളാണ് പൊളിച്ച്‌ നീക്കാന്‍ ഉത്തരവിട്ടത്. കലക്ടര്‍ക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്.

കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി. രാജന്‍ നല്‍കിയ ഹര്‍ജിയില്‍ തടയണ​ പൊളിക്കണമെന്ന്​ ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹര്‍ജി പരിഗണിച്ച്‌ രണ്ടു മാസത്തിനകം കോഴിക്കോട് കലക്ടര്‍ തീരുമാനമെടുക്കാനാണ് കഴിഞ്ഞ ഡിസംബറില്‍ ഹെെക്കോടതി ഉത്തരവിട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കളക്ടര്‍ നടപടിയെടുക്കാഞ്ഞതിനെ തുടര്‍ന്ന് ഹെെക്കോടതി കോടതി അലക്ഷ്യ നോട്ടീസ് അയക്കുകയായിരുന്നു.

പാര്‍ക്ക് ഉടമകള്‍ തടയണ പൊളിക്കാന്‍ തയ്യാറായില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച്‌ അതിന്‍റെ ചെലവ് ഉടമകളില്‍നിന്ന് ഈടാക്കണമെന്നും ഇപ്പോള്‍ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശമുണ്ട്. പി.വി. അന്‍വര്‍ അടുത്തിടെ സ്വര്‍ണഘനനവുമായി ബന്ധപ്പെട്ട് വീണ്ടും ആഫ്രിക്കയിലേക്ക് പോയത് ഏറെ വിവാദമായിരുന്നു. നാട്ടില്‍ അത്യാവശ്യം കച്ചവടവുമായി ജീവിച്ച്‌​ പോയിരുന്ന ഒരാളാണ്​ ഞാന്‍. നിരന്തരം കള്ള വാര്‍ത്തകള്‍ നല്‍കി മാദ്ധ്യമങ്ങള്‍ അത്​ പൂട്ടിച്ചു. അതുകൊണ്ടാണ്​ എനിക്ക്​ അവിടെ നിന്ന് ആഫ്രിക്കയില്‍ വരേണ്ടി വന്നതെന്നും സാമ്ബത്തിക പ്രതിസന്ധി മൂലം നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അന്‍വര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

No comments