Breaking News

''കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്ക്'' -മുരളീധരൻ..

 


മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി. ജാതി മത വിഭാഗങ്ങളെ ഒരുമിച്ച്‌ കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ടെന്നും എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച്‌ കൊണ്ടു പോയ കെ കരുണാകരന്റെ ശൈലിയാണ് അദ്ദേഹത്തിനെന്നുമാണ് മുരളീധരന്‍ പറഞ്ഞ്.

കോണ്‍ഗ്രസിന് പാര്‍ട്ട് ടൈം ജോലിക്കാരെ വേണ്ടെന്നും മുഴുവന്‍ സമയ പ്രവര്‍ത്തകരെ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ജില്ലാ കോണ്‍​ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍

മുരളീധരന്റെ വാക്കുകള്‍

'അച്ചടക്കം ഞാനുള്‍പ്പെടെ എല്ലാവര്‍ക്കും ബാധകമാണ്. ഇനി വിട്ടുവീഴ്ച ഇല്ല. ശീലങ്ങള്‍ മാറണം. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പാര വയ്ക്കുന്ന ആളുകള്‍ പാര്‍ട്ടിക്ക് വേണ്ട. കോണ്‍ഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡര്‍ ആണ്. എന്നാല്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുള്ള സെമി കേഡര്‍ അല്ല ഉദ്ദേശിക്കുന്നത്. ആദര്‍ശത്തിന്റെ പേരിലല്ല മൂന്നുപേര്‍ ഇപ്പോള്‍ പാര്‍ട്ടി വിട്ടത്. എ കെ ജി സെന്‍ററില്‍ സ്വീകരിക്കുന്ന തരത്തില്‍ അവര്‍ അധ:പതിച്ചു. ജി സുധാകരനെ പുറത്താന്‍ നോക്കുന്ന പാര്‍ട്ടിയിലേക്കാണ് അവര്‍ പോയത്. നേമത്ത് അടിയൊഴുക്കുകള്‍ ഉണ്ടായി. അത് തടയാന്‍ കഴിഞ്ഞെങ്കില്‍ ജയിക്കാന്‍ കഴിഞ്ഞേനെ.സ്റ്റാന്‍ സ്വാമിയെ കൊന്നവരാണ് ഇപ്പോള്‍ പാലാ ബിഷപ്പിന് പിന്തുണ നല്‍കുന്നത്. ബി ജെ പി ക്ക് വളരാന്‍ സി പി എം സഹായം ചെയ്യുകയാണ്'.

No comments