Breaking News

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

 


പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്അമിത് ഷാക്കെതിരെയാണ് കടുത്ത വിമര്‍ശനം. ഒരു ദലിതനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതില്‍ അമിത് ഷാ വളരെ രോഷാകുലനും പഞ്ചാബിനോട് പ്രതികാരം ചെയ്യാന്‍ അതീവ ശ്രദ്ധ പാലിക്കുന്നയാളാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

കോണ്‍ഗ്രസില്‍നിന്നുതന്നെ ഒരു വിഭാഗം എം.എല്‍.എമാരുടെയും നേതാക്കളുടെയും പിന്തുണ നഷ്ടമായതോടെയായിരുന്നു അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നാലുമാസത്തിന് ശേഷം പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് അമരീന്ദറിന്‍റെ രാജിയും പാര്‍ട്ടി കലഹവും. എന്നാല്‍, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതോടെ അമരീന്ദര്‍ ബി.ജെ.പിയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ പരന്നു.

'അധികാരത്തിലിരിക്കുന്ന മഠാധിപതിയുടെ അഹങ്കാരത്തെ വേദനിപ്പിച്ചിരിക്കുന്നു. കാരണം ഒരു ദലിതന്‍ മുഖ്യമന്ത്രിയായി. ഇതോടെ കോണ്‍ഗ്രസില്‍ ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു. ഒരു ഉയര്‍ന്ന പദവി ദലിതന് നല്‍കിയത് അവര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അമിത് ഷായുടെ വസതിയാണ് ദലിത് വിരുദ്ധ രാഷ്ട്രീയത്തിന്‍റെ പ്രധാന കേന്ദ്രം' -മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

'പഞ്ചാബിനോട് അമിത് ഷായും മോദിയും പ്രതികാരം ചെയ്തു. കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ ഉപയോഗിച്ച്‌ അവരുടെ കുത്തക മുതലാളിമാരായ ചങ്ങാതിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്തതിനാലാണ് ഈ പ്രതികാരം. ബി.െജ.പിയുടെ കര്‍ഷക വിരുദ്ധ ഗൂഡാലോചന ഇവിടെ നടപ്പാകില്ല' -മറ്റൊരു ട്വീറ്റില്‍ സുര്‍ജേവാല കുറിച്ചു.

'നോ ഫാര്‍മേര്‍സ്, നോ ഫുഡ് (കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമില്ല)' എന്ന ഹാഷ്ടാഗ് പങ്കുവെച്ചാണ് സുര്‍ജേവാലയുടെ ട്വീറ്റ്. നേരത്തേ അമരീന്ദര്‍ സിങ്ങും ഈ ഹാഷ്ടാഗ് ട്വീറ്റില്‍ ഉപയോഗിച്ചിരുന്നു.

ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. താനും അമിത് ഷായും കര്‍ഷകരുടെ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്തതെന്നായിരുന്നു അമരീന്ദറിന്‍റെ പ്രതികരണം.

'ഡല്‍ഹിയില്‍വെച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. നീണ്ടുനില്‍ക്കുന്ന കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ചും കാര്‍ഷിക നിയമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ എടുത്തുകളഞ്ഞും വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കിയും പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു' -നോ ഫാര്‍മേര്‍സ് നോ ഫുഡ്' ഹാഷ്ടാഗ് പങ്കുവെച്ച്‌ അമരീന്ദര്‍ ട്വീറ്റ് ചെയ്തു. 

അമിത് ഷായുടെ വസതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. അമരീന്ദറിന്‍റെ എതിരാളിയായ നവജ്യോത് സിങ് സിദ്ദു കഴിഞ്ഞദിവസം പി.സി.സി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.

No comments