Breaking News

ആര്‍പിഎന്‍ സിങ് കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം..!! ബിജെപിക്ക് വേണ്ടി..

 


മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്‍പിഎന്‍ സിങിനെതിരേ ഗുരുതരമായ ആരോപണമവുമായി ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ.

കഴിഞ്ഞ ഒരു വര്‍ഷമായി ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയുമായി ആര്‍പിഎന്‍ സിങ് ഗൂഢാലോചന നടത്തുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ബര്‍കഗാവ് അംബ പ്രസാദ് ആരോപിച്ചു.

'ഇതിനെക്കുറിച്ച്‌ പാര്‍ട്ടി നേതൃത്വത്തിനും ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജാര്‍ഖണ്ഡിലെ ഓരോ യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അദ്ദേഹം ബിജെപിയിലേക്ക് പോകുന്നതില്‍ സന്തോഷമുണ്ട്'' ബര്‍കഗാവ് അംബ പ്രസാദ് ട്വീറ്റ് ചെയ്തു.

രാജി വച്ച്‌ ബിജെപിയില്‍ ചേരുന്നതുവരെ ആര്‍പിഎന്‍ സിങ് എഐസിസി ജാര്‍ഖണ്ഡ് ഇന്‍ചാര്‍ജായിരുന്നു.

ആര്‍പിഎന്‍ സിങ്ങിന്റെ രാജിയെയും ബിജെപി പ്രവേശത്തെയും അംബ പ്രസാദിനു പുറമെ നിരവധി നേതാക്കള്‍ സന്തോഷപൂര്‍വം സ്വാഗതം ചെയ്തു. ആര്‍പിഎന്‍ സിങ് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തുകയായിരുന്നുവെന്നാണ് നിരവധി നേതാക്കള്‍ ആരോപിക്കുന്നത്.

'ആര്‍പിഎന്‍ സിങ് ആദ്യം മുതല്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ പലപ്പോഴും കോണ്‍ഗ്രസിന് പകരം ബിജെപിക്ക് ഗുണം ചെയ്യുന്നതായിരുന്നു. ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുകയും അപമാനിക്കുകയും ചെയ്യുകയാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതി. നാല് സംസ്ഥാന പ്രസിഡന്റുമാര്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് തല്‍സ്ഥാനം ഉപേക്ഷിച്ചു. അദ്ദേഹം കോണ്‍ഗ്രസ് വിടുന്നത് പാര്‍ട്ടിക്ക് നല്ലതാണ്.''-കോണ്‍ഗ്രസ് മുന്‍ വക്താവ് അലോക് ദുബെ പറഞ്ഞു.

കഴിഞ്ഞ ദിവസാണ് ആര്‍പിഎന്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയത്. ഗാന്ധികുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ് ആര്‍പിഎന്‍ സിങ്.

No comments