ലാലുവിനെ നട്ടപ്പാതിരക്ക് ഡിസ്ചാര്‍ജ് ചെയ്തു.. പിന്നാലെ വീണ്ടും എയിംസിൽ..
ആര്‍.ജെ.ഡി അധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെ അര്‍ധരാത്രി ഡിസ്ചാര്‍ജ് ചെയ്ത് ഡല്‍ഹി എയിംസ്.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്ന 73കാരനായ ലാലുവിനെ ചൊവ്വാഴ്ച രാത്രിയാണ് ഡല്‍ഹി എയിംസിലെ അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ഹൃദയത്തിലും കിഡ്നിയിലും പ്രശ്നങ്ങള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു ഡല്‍ഹിയിലേക്ക് മാറ്റിയത്. എന്നാല്‍, ആരോഗ്യനിലയില്‍ പ്രശ്നമില്ലെന്ന് വ്യക്തമാക്കി പുലര്‍ച്ചെ 3.30ഓടെ എയിംസ് അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീടാണ് ടെസ്റ്റുകള്‍ അടക്കം നടത്താന്‍ എയിംസ് നിര്‍ദേശിച്ചതെന്ന് മകന്‍ തേജസ്വി യാദവ് ആരോപിച്ചു. ബുധനാഴ്ച ഉച്ച 12.30ഓടെ അദ്ദേഹത്തെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു.
മോശം അവസ്ഥയെ തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. രാഷ്ട്രീയസമ്മര്‍ദം കാരണം ആശുപത്രി അധികൃതര്‍ അര്‍ധ രാത്രി ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നുവെന്ന് ആര്‍.ജെ.ഡി നേതാവ് ബായ് വിരേന്ദ്ര കുറ്റപ്പെടുത്തി.

No comments