Breaking News

രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ട്.. ഡൽഹിയിൽ സുഹൃത്തുക്കൾ ഉണ്ട്.. തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി : കെ വി തോമസ്...

 


രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. പരിചയ സമ്ബത്തുള്ള നേതാവാണ് താന്‍.

അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്. താനെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കെ വി തോമസ് പറഞ്ഞു.

എ കെ ആന്‍റണി മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞതോടെ കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ട സാഹചര്യമാണ്. മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

ഏപ്രില്‍ രണ്ടിന് കാലാവധി തീരുന്ന രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ നിന്ന് എ കെ ആന്‍റണിക്കു പുറമെ എം വി ശ്രേയാംസ്കുമാര്‍, കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. മാര്‍ച്ച്‌ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച്‌ 21 ആണ്. 22ന് സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച്‌ 31ന് രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ് നടക്കുക. അന്ന് വൈകീട്ട് അഞ്ച് മണിക്ക് വേട്ടെണ്ണല്‍ നടക്കും.

കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് സീറ്റില്‍ രണ്ടെണ്ണത്തില്‍ ഇടത് മുന്നണിക്കും ഒരെണ്ണത്തില്‍ യുഡിഎഫിനും ജയിക്കാന്‍ കഴിയും. ശ്രേയാംസ് കുമാറിന്‍റെ കാലാവധി കഴിയുന്നെങ്കിലും എല്‍ജെഡിക്ക് വീണ്ടും സീറ്റ് നല്‍കിയേക്കില്ല. അത് സിപിഐയ്ക്ക് നല്‍കാനാണ് സാധ്യത. ഒന്നില്‍ സിപിഎമ്മും മത്സരിക്കും. മത്സരിക്കുന്നതാര് എന്ന കാര്യത്തില്‍ ഈ ആഴ്ച അവസാനത്തോടെ തീരുമാനമുണ്ടായേക്കും. കേരളത്തിന് പുറമെ പഞ്ചാബ്, അസം, ഹിമാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും.

No comments