യുപിയിൽ രണ്ട് എംപിമാർ രാജി വെച്ചു..
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, മുതിര്‍ന്ന നേതാവ് അസംഖാന് എന്നിവര്‍ ലോക്സഭാംഗത്വം രാജി വെച്ചു.
അസംഗഡില്‍ നിന്നുള്ള എം.പിയായ അഖിലേഷ് നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. റാംപൂരില്നിന്നാണ് അസംഖാന് നിയമസഭയിലേക്കും ജയിച്ചത്. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലക്ക് ഇരുവരും രാജിക്കത്ത് കൈമാറി.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ പാകത്തില്‍ സംസ്ഥാനത്തെപാര്ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് രാജിയുടെ പ്രധാന ലക്ഷ്യം. നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റും വോട്ടു ശതമാനവും ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് അഖിലേഷിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
യു.പി മുന്മുഖ്യമന്ത്രിയാണെങ്കിലും അഖിലേഷ് ഇതാദ്യമായാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. നേരത്തേ നിയമസഭയില്‍ എത്തിയത് ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗമായാണ്. അഖിലേഷിന്റെയും അസംഖാന്റെയും രാജിയോടെ, മുലായംസിങ് യാദവ് അടക്കം മൂന്നുപേരാണ് സമാജ്വാദി പാര്‍ട്ടിക്ക് ലോക്സഭയില്‍ ഇനിയുള്ളത്.

No comments