യുപിയിൽ കോൺഗ്രസ് കിംഗ് മേക്കറാവും..!! കോൺഗ്രസ് - എസ്പി സഖ്യ സര്ക്കാര് അധികാരത്തില് വരും..
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിനിടെ എസ്പിക്ക് പിന്തുണ വാഗ്ദാനം നല്‍കി കോണ്‍ഗ്രസ്.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിക്ക് പിന്തുണ നല്‍കാന്‍ തയ്യാാണന്ന് കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി പറഞ്ഞു. 'എസ്പിക്ക് ഞങ്ങളുടെ സഹായം ആവശ്യമെങ്കില്‍ ഞങ്ങള്‍ അവരോടൊപ്പം നില്‍ക്കും'. 'അഖിലേഷ് മുഖ്യമന്ത്രിയാകും' എന്ന് ഉറപ്പാണെങ്കില്‍ എസ്പിക്ക് പിന്തുണയും നല്‍കുമെന്നും ആല്‍വി വ്യക്തമാക്കി. പഞ്ചാബിനെക്കുറിച്ച് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് 'ആഭ്യന്തര സംഘര്‍ഷം' ഫലത്തെ ബാധിച്ചേക്കാമെന്നും സമ്മതിച്ചു.
എക്‌സിറ്റ് പോളുകള്‍ക്ക് വ്യത്യാസങ്ങളുണ്ട്, അതിനാല്‍ ഏതാണ് വിശ്വസിക്കേണ്ടത്. അഖിലേഷ് യുപി മുഖ്യമന്ത്രിയാകും. എസ്പിക്ക് ഞങ്ങളുടെ സഹായം ആവശ്യമെങ്കില്‍ ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കും. ഉത്തരാഖണ്ഡില്‍ ബിജെപി ഒരു ജോലിയും ചെയ്തില്ല. പകരം അവര്‍ മുഖ്യമന്ത്രിമാരെ മാറ്റുകയായിരുന്നു. ഗോവയിലും ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും. പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ അതിന് എന്നെയും പാര്‍ട്ടിയെയും കുറ്റപ്പെടുത്തും. ആരോപണങ്ങളും പ്രസ്താവനകളും ആഭ്യന്തരസംഘര്‍ഷവും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചേക്കാം റാഷിദ് അല്‍വി കൂട്ടിച്ചേര്‍ത്തു.
എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനും അമ്മാവന്‍ ശിവ്പാല്‍ യാദവിനും എതിരെ ആരെയും സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന് വോട്ടെടുപ്പിന് മുമ്ബ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. മുന്‍ യുപി മുഖ്യമന്ത്രിയായ അഖിലേഷ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും കര്‍ഹാലില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. മുലായം സിംഗ് യാദവിന്റെ തട്ടകമായ മെയ്ന്‍പുരി ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന മണ്ഡലമാണ് കര്‍ഹാല്‍്.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10ന് പ്രഖ്യാപിക്കും, അതേസമയം 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു. യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തില്‍ വന്ന് 37 വര്‍ഷത്തിനിടയില്‍ ആദ്യമായി തുടര്‍ച്ചയായ രണ്ടാം തവണ മുഖ്യമന്ത്രിയാകുന്ന നേതാവായി മാറും. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്.
ഉത്തര്‍പ്രദേശിലെ 403 സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി (ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ) നടന്നു. ബിജെപി, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികള്‍.
No comments