Breaking News

ഗുജറാത്ത് തിരഞ്ഞെടുപ്പ് അജണ്ടയിലില്ല.., കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത് മറ്റൊന്ന്.., പ്രശാന്ത് കിഷോര്‍ നേതൃത്വത്തോട് ആവശ്യപ്പെടുന്നത് ഈ ഒരു കാര്യം..

 


അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പി്ന് ശേഷം പാടേ തകര്‍ന്ന കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ രംഗത്തിറക്കാന്‍ നേതൃത്വം ആലോചിക്കുന്നു.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുമ്ബ് പ്രശാന്ത് കിഷോറും സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും ചര്‍ച്ചകള്‍ മുന്നോട്ട് പോയിരുന്നില്ല. എന്നാല്‍ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ തന്നെ പ്രശാന്ത് കിഷോറുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുകയായിരുന്നു.

അതേസമയം 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്ബായി ഗുജറാത്തിലും, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നടക്കാനുളള നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാവാന്‍ പ്രശാന്ത് കിഷോറിന് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്നതലത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ റോള്‍ ആണ് പ്രശാന്ത് കിഷോര്‍ ആഗ്രഹിക്കുന്നത്. ഇതില്‍ ഗാന്ധി കുടുംബത്തിന് അഭിപ്രായ വ്യത്യാസമില്ലെങ്കിലും ജി 23 നേതാക്കളടക്കമുളളവര്‍ക്ക് വിരുദ്ധ അഭിപ്രായമാണുളളത്. അതിനാലാണ് നേരത്തെ പ്രശാന്ത് കിഷോറുമായി നടന്ന ചര്‍ച്ചകള്‍ നിന്നുപോയത്.

സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വീണ്ടും പ്രശാന്ത് കിഷോറുമായി ചര്‍ച്ചകള്‍ ആരംഭിക്കുമ്ബോള്‍ പഴയ എതിര്‍പ്പുകള്‍ ഉയരാനിടയില്ലെന്നാണ് കരുതുന്നത് . പ്രശാന്ത് കിഷോറിനെ തങ്ങളുടെ ഭാഗമാക്കി തിരഞ്ഞെടുപ്പ് വിജയങ്ങള്‍ കരസ്ഥമാക്കണമെന്ന് സംസ്ഥാന നേതൃത്വങ്ങളും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നുണ്ട്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, അസം, ഹരിയാന, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തരാഖഢ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയോട് നേരിട്ട് മത്സരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇവിടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കി തിരഞ്ഞെടുപ്പ് വിജയം കരസ്ഥമാക്കിയാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി ഉയര്‍ത്തിപിടിക്കാനാവുമെന്നാണ് പ്രശാന്ത് കിഷോറിന്റെ അഭിപ്രായം. 200 ലോകസഭാ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ബി.ജെ.പിയുമായി നേരിട്ടു മത്സരിക്കുന്നത്.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന്റെ രൂപം മാറ്റണമെന്നാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വയ്ക്കുന്ന ആശയം. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ്, ഫണ്ട് ശേഖരണം, പരിശീലനം, സാമൂഹിക മാധ്യമങ്ങളിലെ നയം, ഉത്തരവാദിത്തം, സുതാര്യത, സഖ്യ ചര്‍ച്ചകള്‍ എന്നിവ കോണ്‍ഗ്രസില്‍ വേണം. സമീപകാല തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍, വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാനുള്ള ഏറ്റവും നല്ല അവസരമാണ് ഈ പ്രയാസകരമായ സമയമെന്ന് കിഷോര്‍ സൂചിപ്പിച്ചതായും പറയുന്നു. ജി 23 വിമതരുമായുളള തര്‍ക്കമടക്കം പരിഹരിക്കുന്നതിന് പ്രശാന്ത് കിഷോറിന് സാധിക്കുമെന്നാണ് ഗാന്ധി കുടുംബം പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇത്തവണ സമഗ്രമായ പദ്ധതികള്‍ വേണമെന്ന നിലപാടിലാണ്. പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും സംസ്ഥാന നേതൃത്വം കരുതുന്നുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്.

No comments