Breaking News

പോസ്റ്റ് ഓഫീസ് വഴിവിറ്റഴിഞ്ഞത് 27800 ദേശീയ പതാക

 


പാലക്കാട്: 75-ാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ പോസ്റ്റ് ഓഫീസുകളില്‍ നിന്ന് ദേശീയ പതാകകള്‍ വാങ്ങുന്നവരുടെ എണ്ണം കൂടുന്നു. സ്വാതന്ത്ര്യദിനമായതിനാല്‍ പൊതുജനങ്ങള്‍ 13, 14, 15 തിയതികളില്‍ വീടുകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ദേശീയപതാക എളുപ്പത്തില്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം ഒന്ന് മുതലാണ് എല്ലാ പോസ്റ്റ് ഓഫീസുകളിലും ദേശീയപതാക വില്പന ആരംഭിച്ചത്. പാലക്കാട് ജില്ലയിലെ ഇ പോസ്റ്റ് ഓഫീസുകള്‍ വഴി ബുധനാഴ്ച വരെ വിറ്റഴിഞ്ഞത് 27800 ദേശീയ പതാകകളാണ്. ഇതില്‍ പാലക്കാട് ഡിവിഷനില്‍ നിന്ന് 14900 പതാകകളും ഒറ്റപ്പാലം ഡിവിഷനില്‍ നിന്ന് 12900 പതാകകളും വിറ്റഴിഞ്ഞു. 25 രൂപയാണ് ഒരു ദേശീയപതാകയുടെ വില. ഒരാള്‍ക്ക് പരമാവധി 5 ദേശീയ പതാക വരെ വാങ്ങാനാകും.

No comments