Breaking News

മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി

 


ഇന്നലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, രാഷ്‌ട്രീയം ചര്‍ച്ച ചെയ്തില്ലെന്നാണ് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം, ഏതാനും ദിവസത്തിനകം മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.

നിലവിലെ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 11 ബിജെപിക്കാരാണുള്ളത്. ഒരു മന്ത്രിസ്ഥാനം എംജിപിയിലെ സുദിന്‍ ധവാലിക്കറിനാണ്. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും മുന്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോയും ഉള്‍പ്പെടെയുള്ള പ്രമുഖരാണു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്പോള്‍ നിലവിലുള്ള ഏതാനും ബിജെപിക്കാര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമാകും. എംജിപി അംഗം സുദിന്‍ ധവാലിക്കറിനെ ഒഴിവാക്കാനാണു സാധ്യത.

കോണ്‍ഗ്രസ് നിയമസഭാകക്ഷി ബിജെപിയില്‍ ലയിച്ചതിന് അംഗീകാരം നല്കിയെന്നു ഗോവ സ്പീക്കര്‍ രമേഷ് തവാദ്കര്‍ പറഞ്ഞു. ആകെയുള്ള 11 എംഎല്‍എമാരില്‍ എട്ടു പേര്‍ പാര്‍ട്ടി വിട്ടതുകൊണ്ട് കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഉണ്ടാകില്ല.

No comments