Breaking News

നിയമസഭ പാസാക്കിയ രണ്ടു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവച്ചേക്കില്ല.

 


വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലറായ ഗവര്‍ണറുടെ അധികാരം കവരുന്ന സര്‍വകലാശാലാ ഭേദഗതി ബില്ലും ലോകായുക്ത ഭേദഗതി ബില്ലുമാണു വിശദ നിയമപരിശോധനയ്ക്കായി ഗവര്‍ണര്‍ അയയ്ക്കുന്നത്.


12 ബില്ലുകളാണു നിയമസഭ പാസാക്കി ഗവര്‍ണറുടെ പരിഗണനയ്ക്ക് അയച്ചത്. എന്നാല്‍, മറ്റു ബില്ലുകള്‍ 18നു ഗവര്‍ണര്‍ മടങ്ങിയെത്തിയ ശേഷം പരിശോധിച്ചു ഒപ്പുവയ്ക്കാനാണു സാധ്യത. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ക്ക് അയയ്ക്കുന്പോള്‍ ഒപ്പം ഇതു സംബന്ധിച്ച നിയമസഭാ ചര്‍ച്ചകളുടെ മിനിറ്റ്സും അയയ്ക്കാറുണ്ട്. സാധാരണ മലയാളത്തിലുള്ള മിനിറ്റ്സാണ് അയയ്ക്കുക. സര്‍വകലാശാല, ലോകായുക്ത ബില്‍ ചര്‍ച്ചയുടെ ഇംഗ്ലിഷ് പരിഭാഷ രാജ്ഭവന്‍ ചോദിച്ചെങ്കിലും അത് നിയമവകുപ്പ് അംഗീകരിച്ചു വരാന്‍ സമയമെടുക്കുമെന്ന മറുപടിയാണ് ലഭിച്ചത്.

ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്കു വായിക്കാനായി രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍തന്നെ മിനിറ്റ്സ് ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തുന്നുണ്ട്. ചര്‍ച്ചകളുടെ വിശദാംശങ്ങളും ഗവര്‍ണര്‍ പരിശോധിക്കും.

സര്‍വകലാശാല, ലോകായുക്ത ഭേദഗതി ബില്ലിലെ സങ്കീര്‍ണതകളാകും പ്രധാനമായി വിശദമായി പരിശോധിക്കുക. ബില്ലുകളുമായി ബന്ധപ്പെട്ട് നിരവധി നിയമക്കുരുക്കുകളുണ്ടെ ന്നാണു ലഭിക്കുന്ന വിവരം ഇതെല്ലാം നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി വിശദമായി പരിശോധിക്കാനാകും തീരുമാനം. സര്‍വകലാശാലകളിലെ ബന്ധുനിയമനങ്ങളുടെ കാര്യത്തിലും ഗവര്‍ണര്‍ കടുത്ത നിലപാടിലേക്കു നീങ്ങുമെന്നാണു വിവരം.

മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് നിയമനം നല്‍കാനാവില്ലെന്നാണ് ഗവര്‍ണറുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കൊപ്പം മുഖ്യമന്ത്രിയിലേക്കും അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ടു വിരല്‍ചൂണ്ട പ്പെടുന്പോള്‍, കേരളം വലിയൊരു രാഷ്‌ട്രീപ്പോരിനു തന്നെ വരും ദിവസങ്ങളില്‍ വേദിയാകാം.

ഇതിനിടെ വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്കു വിട്ട നടപടി റദ്ദാക്കിക്കൊണ്ടുള്ള ബില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഇതു റിപ്പലിംഗ് ബില്‍ ആയതിനാല്‍ വിശദപരിശോധന ആവശ്യമില്ലെന്നുകണ്ടാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.

No comments